Sunday, November 11, 2007

അവസാനത്തെ അത്താഴത്തില്‍ സംഗീതധ്വനികള്‍?

യേശുവിന്റെ അവസാനത്തെ അത്താഴം ചിത്രീകരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ചരിത്രപ്രസിദ്ധ പെയിന്റിങ് വീണ്ടും ചര്‍ച്ചാവിഷയമാവുന്നു.

'അവസാനത്തെ അത്താഴ'ത്തി'ല്‍ ഡാവിഞ്ചി സംഗീതധ്വനികള്‍ അതിവിദഗ്ദമായി ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ജിയോവാനി മരിയാ പാല നാലുവര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. പതിനഞ്ചാം നൂറ്റാണ്ടില്‍ മിലാനിലെ സാന്താ മരിയാ ഡെല്ലേ ഗ്രേസേ ചര്‍ച്ചിലാണ് ഡാവിഞ്ചി വിഖ്യാതമായ ചിത്രം വരച്ചത്.

തീന്‍മേശയിലെ അപ്പം, യേശുവിന്റെയും ശിഷ്യരുടെയും കൈകള്‍ എന്നിവയിലൂടെ, പെയിന്റിങ്ങിന് കുറുകെ അഞ്ച് രാഗരേഖകള്‍ അവ്യക്തമായി ഡാവിഞ്ചി വരച്ചിട്ടിരിക്കുന്നതായി പാല പറയുന്നു. ഇടത്തുനിന്ന് വലത്തോട്ട് ഇതുവായിച്ചാല്‍ സംഗീതധ്വനികള്‍ തിരിച്ചറിയാം. 40 സെക്കന്‍ഡ് നീളുന്ന ദൈവസ്തുതിയാണിത്. 15-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചുവന്ന സുഷിരവാദ്യത്തിലെ ധ്വനികളാണിത്-പാല എഴുതിയ 'ഒളിപ്പിച്ച സംഗീതം' എന്ന ഗവേഷണപുസ്തകത്തില്‍ പറയുന്നു.

'അവസാനത്തെ അത്താഴം' എന്നും വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഡാന്‍ ബ്രൌണ്‍ എഴുതിയ 'ഡാവിഞ്ചി കോഡ്' എന്ന നോവല്‍ മതവിശ്വാസികളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.

പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്ത ഇവിടെയും ഇവിടെയും.

ഈ സംഗീതമാണെന്ന് പറഞ്ഞുകൊണ്ട് ഒരു ലിങ്ക് കണ്ടു. 40 സെക്കന്റ് ഉണ്ട് എന്നു പറയുന്ന ഈ മ്യൂസിക്കല്‍ പീസ് പക്ഷെ ലിങ്ക് നോക്കിയപ്പോള്‍ 19 സെക്കന്റ് മാത്രം. തട്ടിപ്പായിരിക്കാം. അതുകൊണ്ട് ലിങ്ക് ഇടുന്നില്ല

വാര്‍ത്തക്ക് കടപ്പാട് ദേശാഭിമാനി, ചിത്രം വിക്കിപീഡിയയില്‍ നിന്ന്

Tuesday, November 6, 2007

ദീപാവലി ആശംസകള്‍

പടക്കങ്ങള്‍ - സുരക്ഷാ ടിപ്പുകള്‍

നിയമവിധേയമായി നിര്‍മ്മിച്ച പടക്കങ്ങള്‍ മാത്രം വാങ്ങുക.

ഒരു കാരണവശാലും കുട്ടികളെ തനിയെ പടക്കം പൊട്ടിക്കുവാന്‍ അനുവദിക്കാതിരിക്കുക. രക്ഷകര്‍ത്താക്കളുടെ ഒരു കണ്ണ് എപ്പോഴും കുട്ടികളുടെമേല്‍ ഉണ്ടായിരിക്കട്ടെ. റിഫ്ലക്സ് കുറവായതു കൊണ്ട് അവര്‍ക്ക് ഒഴിഞ്ഞു മാറുവാനുള്ള കഴിവ് കുറവായിരിക്കും.

വീടിനു പുറത്ത് വെച്ച് മാത്രം പടക്കങ്ങള്‍ പൊട്ടിക്കുക.

തീപ്പെട്ടിക്കു പകരം ചന്ദനത്തിരിയോ അത് പോലെ നീളമുള്ള എന്തെങ്കിലുമോ കത്തിക്കുവാന്‍ ഉപയോഗിക്കുക.

കമ്പിത്തിരിയും മറ്റും കത്തിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അകലെ പിടിക്കുക. വൃത്തങ്ങള്‍ ഉണ്ടാക്കാനുള്ള ആവേശം വേണ്ടെന്നു വെക്കുക.

കത്തിക്കുമ്പോള്‍ ശരീരം പടക്കങ്ങളുടെ മുകളില്‍ ആകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

കത്തിച്ചിട്ടും പൊട്ടാത്ത പടക്കങ്ങള്‍ പൊട്ടിയോ എന്ന് നോക്കുന്നത് ശ്രദ്ധിച്ച് ചെയ്യുക. ഒഴിവാക്കിയാല്‍ അത്രയും നല്ലത്.

പൂത്തിരിയും മറ്റും പരന്ന പ്രതലത്തില്‍ വെച്ച് മാത്രം കത്തിക്കുക.

കയ്യില്‍ വെച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കുക.

റോക്കറ്റുകള്‍ നല്ല കാറ്റുള്ളപ്പോഴും, തിരക്കു പിടിച്ച ഇടങ്ങളിലും കത്തിക്കുന്നത് ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങള്‍ ആണ് ഇത്തരം പടക്കങ്ങള്‍ക്ക് അനുയോജ്യം.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ബാക്കി പടക്കങ്ങള്‍ ഒരിക്കലും പോക്കറ്റിലോ കയ്യിലോ സൂക്ഷിക്കാതിരിക്കുക. ഒരെണ്ണം പൊട്ടിച്ചതിനുശേഷം മാത്രം അടുത്തത് എടുക്കുക.

നൈലോണ്‍ വസ്ത്രങ്ങള്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങളായിരിക്കും ഉത്തമം. ചെരിപ്പ് ധരിക്കുക.

തീകെടുത്താനുള്ള വെള്ളമോ മണലോ ഒക്കെ കരുതി വെക്കുക.

പടക്കങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. പ്രത്യേകിച്ചും കുട്ടികള്‍ ഉള്ള വീടുകളില്‍.

പരീക്ഷണങ്ങള്‍ നടത്തുന്നതും വീട്ടില്‍ത്തന്നെ പടക്കങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ഒഴിവാക്കുക.

ഇനി ആംഗലേയത്തില്‍ ഒരല്പം.

If after lighting a cracker, an injury occurs, follow these steps.

If it is a minor burn, cool the injured area under running water or immerse it in water. Applying a cool compress helps but do not apply ice. Bandage the area with a clean cloth. If it aches, have a Paracetamol. Aspirins should not be taken. If there are signs of infection such as reddening, oozing... seek medical help.

For medium burns, do not try to remove the burnt cloth from skin or immerse the burnt area in water. Check signs of circulation and breathing. Administer cardiopulmonary resuscitation (CPR) if not breathing. Cover the area with a clean, moist, bandage and rush to hospital.

അവലംബം: ഹിന്ദു മെട്രോ പ്ലസ് Dr. Sreejith N. Kumar

തമിഴ്‌നാട് ഫയര്‍ &റെസ്ക്യൂ സര്‍വീസ്