Sunday, November 1, 2009

നെഗറ്റീവ് ലിസ്റ്റുണ്ടോ സഖാവേ, ആസിയാന്‍ കരാറൊപ്പിടാന്‍‍?

ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റുണ്ടോ ഉണ്ടെങ്കില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമായോ എന്ന വിഷയം ഇത്തിരി കണ്‍ഫ്യൂഷനുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഉണ്ടെന്ന് ചാണ്ടിയും കൂട്ടരും, ഇല്ലെന്ന് ഇടതുപക്ഷവും പറയുന്ന ലിസ്റ്റിനെപ്പറ്റി അന്നും ഇന്നും ഒക്കെയായി വന്ന ചില വാര്‍ത്തകളും പ്രസ്താവനകളും പരിശോധിക്കുന്നത് രസകരമായിരിക്കും.

ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇതായിരുന്നു. വീക്ഷണത്തില്‍ നിന്നുള്ള വാര്‍ത്തയാകുമ്പോള്‍ വിശ്വസനീയത കൂടുമെന്നതിനാല്‍ അതു തന്നെ വായിക്കാം.

ആലപ്പുഴ: ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ തന്നെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെറ്റായ വസ്തുത എവിടെ നിന്ന്‌ ലഭിച്ചെന്ന്‌ ലേഖകന്‍ വ്യക്തമാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോപണമുന്നയിക്കുന്നവരെ അതു തെളിയിക്കാന്‍ താന്‍ വെല്ലുവിളിയ്ക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ആസിയാന്‍ കരാറില്‍ നെഗേറ്റെവ്‌ ലിസ്റ്റില്ലന്ന്‌ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത ദേശാഭിമാനിയുടെ ലേഖകന്‍ തന്നോട്‌ പറഞ്ഞെന്നാണ്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്‌. നെഗേറ്റെവ്‌ ലിസ്റ്റു സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നതെയുള്ളുവെന്നു വാണിജ്യകാര്യ സെക്രട്ടറി എന്‍.രവി പറഞ്ഞുവെന്ന ഇവരുടെ പ്രചരണവും തെറ്റാണ്‌.വാണിജ്യമന്ത്രാലയത്തില്‍ രവി എന്നു പേരുള്ള ആള്‍ ഇല്ല. ജനുവരി ഒന്നിനു കരാര്‍ നടപ്പാകുമ്പോള്‍ ഒപ്പം നെഗേറ്റെവ്‌ ലിസ്റ്റും ഉണ്ടാകും ഇതില്‍ തര്‍ക്കമില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യങ്ങള്‍..

1. ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റ് ഉണ്ട്.
2. നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നെ ഉള്ളൂവെന്ന് വാണിജ്യകാര്യ സെക്രട്ടറി എന്‍. രവി പറഞ്ഞിട്ടില്ല.
3. എന്‍. രവി എന്നൊരു ഉദ്യോഗസ്ഥന്‍ വാണിജ്യമന്ത്രാലയത്തില്‍ ഇല്ല.
4. മുഖ്യമന്ത്രിയെ പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇവ ഓരോന്നായി പരിശോധിക്കാം.

1. ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റ് ഉണ്ട്. 2. നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നെ ഉള്ളൂവെന്ന് വാണിജ്യകാര്യ സെക്രട്ടറി എന്‍. രവി പറഞ്ഞിട്ടില്ല.

ഉണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. ഇനി അഥവാ ലിസ്റ്റ് ഉണ്ടെങ്കില്‍ തന്നെ അത് അംഗീകരിക്കപ്പെട്ടിട്ടില്ല. കാരണം 24 ഒക്ടോബര്‍ 2009നു നടന്ന പ്രസ് ബ്രീഫിങ്ങില്‍ ചോദിച്ച ഒരു ചോദ്യവും ഉത്തരവും നോക്കുക.

Question: Two questions. In any of these ASEAN-India meetings, was there a demand for pruning the negative list which is already there? Secondly, there is the ASEAN Chairman‘s statement which says that there is an India-ASEAN Business Advisory Council to be formed. There is no mention about that in PM‘s speech or anywhere else.

Secretary (East): The Business Advisory Council is actually an ASEAN suggestion to which we have agreed. It used to meet quite regularly but after the discussions on the FTA started, there were certain delays in getting all the business people together. But now it will begin again. So, that revival is more or less on the cards. As regards negative list, from what little I have gathered, as against India‘s one list, ASEAN has ten lists. So, there has to be some degree of coordination. That is why I think some amount of delay is being encountered. But the desire of both sides is to move ahead but some amount of delay perhaps cannot be avoided.

സെക്രട്ടറിക്കു കിട്ടിയ പരിമിതമായ വിവരം അനുസരിച്ച് ഒന്നിനു പകരം 10 ലിസ്റ്റുണ്ടെന്നാണ് പറയുന്നത്। അവ തമ്മില്‍ പൊരുത്തപ്പെടുത്താനുള്ള ചര്‍ച്ച നടക്കുകയാണ് സ്വാഭാവികമായും തര്‍ക്കമുണ്ടാകും। തര്‍ക്കം പരിഹരിക്കാതെ നെഗറ്റീവ് ലിസ്റ്റിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാവില്ല. അതുകൊണ്ടായിരിക്കണം ചില കാലതാമസം ഉണ്ടാകുന്നത്. എന്നാണദ്ദേഹം പറയുന്നത്.

3. എന്‍. രവി എന്നൊരു ഉദ്യോഗസ്ഥന്‍ വാണിജ്യമന്ത്രാലയത്തില്‍ ഇല്ല. 4. മുഖ്യമന്ത്രിയെ പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

മുകളിലെ ചോദ്യത്തിനു ഉത്തരം നല്‍കിയ ഉദ്യോഗസ്ഥന്റെ പേര്‍ എന്‍. രവി എന്നു തന്നെയാണ്. ഈ ലിങ്ക് നോക്കുക. ഇന്ത്യന്‍ വിദേശവകുപ്പിലെ പൌരസ്ത്യരാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ് ശ്രീ. എന്‍. രവി. ആ നിലയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി കാര്യങ്ങള്‍ ശരിക്ക് അറിയാതെയോ അതോ എന്ത് പറഞ്ഞാലും എതിര്‍ ചോദ്യങ്ങളില്ലാതെ പത്രങ്ങള്‍ അവ പ്രചരിപ്പിച്ചുകൊള്ളും എന്ന ധൈര്യത്തിലോ? പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ ഒരു തെറ്റിദ്ധരിപ്പിക്കലും നടത്തിയിട്ടില്ല എന്നതും വ്യക്തമാണല്ലോ.

നെഗറ്റീവ് ലിസ്റ്റുണ്ടോ വൈകുമോ അവസാനം ഇല്ല എന്നു വരുമോ എന്ന തര്‍ക്കം മാറ്റി വെക്കുക. എന്നിട്ട് കുറച്ച് കാലം മുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും വലതുപക്ഷ നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. വീക്ഷണത്തില്‍ ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനത്തില്‍ നിന്നൊരു ഭാഗം:
.....റബറും മത്സ്യോല്‍പന്നങ്ങളും നെഗേറ്റെവ്‌ ലിസ്റ്റിലാണ്‌. ഇന്ത്യയ്ക്കു മാത്രമാണ്‌ നെഗേറ്റെവ്‌ ലിസ്റ്റ്‌ അനുവദിച്ചത്‌. രാജ്യത്തിനു ഹാനികരമാണെങ്കില്‍ ഒരു വര്‍ഷത്തെ നോട്ടീസ്‌ നല്‍കി ആസിയാന്‍ കരാറില്‍ നിന്നു പിന്മാറാം (ആര്‍ട്ടിക്കിള്‍ 9). ഇറക്കുമതിമൂലം തദ്ദേശീയ ഉല്‍പന്നത്തിനു പ്രതിസന്ധി ഉണ്ടായാല്‍ നാലു വര്‍ഷത്തേക്ക്‌ ആ ഉല്‍പന്നത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാം (ആര്‍ട്ടിക്കിള്‍ 10). 15 വര്‍ഷത്തേക്ക്‌ ഈ വകുപ്പിനു പ്രാബല്യമുണ്ട്‌. ഇറക്കുമതി നിയന്ത്രിക്കാന്‍ ആന്റി ഡമ്പിംഗ്‌ ഡ്യൂട്ടി ചുമത്താം. പരസ്പര ധാരണ പ്രകാരം കരാര്‍ വ്യവസ്ഥയില്‍ ഭേദഗതി വരുത്താനും കഴിയും (ആര്‍ട്ടിക്കിള്‍ 21).

ഉമ്മന്‍ ചാണ്ടി കുറച്ച് കാലം മുന്‍പ് എഴുതിയ ഈ ലേഖനത്തില്‍ പറയുന്നത് ഇന്ത്യക്ക് മാത്രമേ നെഗറ്റീവ് ലിസ്റ്റ് അനുവദിച്ചിട്ടുള്ളൂ എന്നാണ്। അങ്ങിനെ അല്ല എന്ന് ഈ ഒക്ടോബറില്‍ നമുക്ക് മനസ്സിലായി. പത്ത് ലിസ്റ്റ് ഉണ്ട് എന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ നമ്മോട് പറയുന്നു॥ കോണ്‍ഗ്രസും യു.ഡി.എഫും പ്രചരിപ്പിക്കുന്നതുപോലെ ഇന്ത്യക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചിട്ടില്ല എന്ന് ചുരുക്കം. ഇന്ത്യക്ക് മാത്രം എന്നു പറഞ്ഞ നെഗറ്റീവ് ലിസ്റ്റ് പത്ത് ആയതുപോലെ തന്നെയായിരിക്കുമോ മറ്റു കാര്യങ്ങളും? കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചും, നെഗറ്റീവ് ലിസ്റ്റിന്റെയൊക്കെ പൊള്ളത്തരത്തെക്കുറിച്ചും ധനമന്ത്രി തോമസ് ഐസക്കും മറ്റും വിശദമായി തന്നെ മുന്‍പേ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെയും ഇവിടെയും ഒക്കെ അത് വായിച്ച് ഒരു ധാരണയിലത്തുക.

ഉപതെരഞ്ഞെടുപ്പില്‍ ആസിയാന്‍ കരാര്‍ വിഷയമല്ലെന്ന് പി.പി. തങ്കച്ചനൊക്കെ പറയുന്നുണ്ടെങ്കിലും പുറത്ത് വരുന്ന വാര്‍ത്തകള്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതയെ ബാധിച്ചാലോ എന്ന ഭയം ആയിരിക്കാം ഉമ്മന്‍‌ചാണ്ടിയെക്കൊണ്ട് വെല്ലുവിളി മുഴക്കാന്‍ പ്രേരിപ്പിക്കുന്നത്. ലിസ്റ്റ് എന്തായാലും വൈകും എന്ന കാര്യം ആസിയന്‍ ഉച്ചകോടി നടന്ന തായ്ലന്‍ഡിലെ ഹുവാ ഹിന്നില്‍ ഉണ്ടായിരുന്ന മാതൃഭൂമി, മലയാള മനോരമ {അതെ മലയാള മനോരമ തന്നെ :) }പത്രങ്ങളുടെ ലേഖകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേശാഭിമാനിയുടെ വാര്‍ത്തയില്‍ നിന്ന് തുടര്‍ന്നുള്ള ദിവസം നടന്ന കാര്യങ്ങള്‍ വായിക്കാം.

....തൊട്ടടുത്ത ദിവസത്തെ പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ വാണിജ്യമന്ത്രി മറുപടി പറയുമെന്നു പറഞ്ഞു. ചോദ്യത്തില്‍ കേരളത്തെ സംബന്ധിച്ച രാഷ്ട്രീയപ്രശ്നമുണ്ടെന്നു മനസ്സിലാക്കി വാണിജ്യമന്ത്രി ആനന്ദ് ശര്‍മ മറുപടി പറഞ്ഞു.

'ഇന്ത്യയുടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത പട്ടിക, സംവേദന പട്ടിക (സെന്‍സിറ്റീവ് ലിസ്റ്റ്) എന്നിവയുമായാണ് ഇന്ത്യ ആസിയനുമായി ചര്‍ച്ച നടത്തിയത്. സംരക്ഷിത പട്ടികയില്‍ 489 ഉല്‍പ്പന്നമുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകള്‍ വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ട്. ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണ്'-മന്ത്രി പറഞ്ഞു.

എന്നാല്‍,ഇന്ത്യ മുന്നോട്ടുവച്ച സംരക്ഷിത പട്ടിക ആസിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചെന്ന് മന്ത്രി പറഞ്ഞില്ല. മന്ത്രിയുടെ മറുപടിക്കുശേഷം പ്രധാനമന്ത്രി 'സംരക്ഷിത പട്ടിക ഉണ്ടെന്നാണ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം' എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച സംരക്ഷിത പട്ടിക ആസിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്ന വിദേശകാര്യ ജോയിന്റ് സെക്രട്ടറിയുടെ പരസ്യപ്രസ്താവന പിന്‍വലിക്കുകയോ വാണിജ്യമന്ത്രാലയമോ പ്രധാനമന്ത്രിയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

എന്തായാലും എല്ലാവര്‍ക്കും കേരളപ്പിറവിദിന ആശംസകള്‍.

Tuesday, September 1, 2009

ഐ.ജി.പറഞ്ഞാല്‍ കഥ, വക്കീലു പറഞ്ഞാല്‍ നിജം

ഇത് 30/08/09 ലെ മാതൃഭൂമിയിലെ വാര്‍ത്ത.

പോളിനെ സഹയാത്രികര്‍ കാറിലിട്ട്‌ വധിച്ചതാകാമെന്ന്‌ അറസ്റ്റിലായവര്‍

ചങ്ങനാശ്ശേരി: മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജിനെ, സ്വന്തം കാറിലുണ്ടായിരുന്ന സഹയാത്രികര്‍ വധിച്ചതാകാമെന്നും ഇതിനുള്ള പിടിവലിയില്‍ നിയന്ത്രണംവിട്ടപ്പോഴാണ്‌ വാഹനം റോഡിലൂടെപ്പോയ ബൈക്കില്‍ തട്ടിയതെന്നും ഈ കേസില്‍ അറസ്റ്റിലായവര്‍ പറഞ്ഞതായി ഇവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

പോളിനെ വധിച്ചെന്ന്‌ സമ്മതിക്കാന്‍വേണ്ടി ചെറിയ നാളികേരം ചാക്കില്‍ക്കെട്ടി ഇതുകൊണ്ട്‌ തങ്ങളെ പോലീസ്‌ ഇടിച്ചെന്നും ഇവര്‍ അഭിഭാഷകരോട്‌ പറഞ്ഞു.

അറസ്റ്റിലായവര്‍ ആലപ്പുഴയിലെ ഒരാളുടെ വധഭീഷണി നേരിടാന്‍ രണ്ട്‌ വാഹനങ്ങളില്‍ പോകുമ്പോഴാണ്‌ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ സംഭവം. ഇവര്‍ സഞ്ചരിച്ച വണ്ടികളില്‍ ഒന്നായ ടെമ്പോ ട്രാവലര്‍ കേടായ സമയത്ത്‌, എതിര്‍ദിശയില്‍ വന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയ ബൈക്ക്‌യാത്രികനെ തട്ടിയിട്ട്‌ നിര്‍ത്താതെപോയി. കേടാകാത്ത മറ്റൊരു കാറില്‍ ഇവര്‍ നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്നു.

പൊങ്ങ ജ്യോതി ജങ്‌ഷനില്‍ എന്‍ഡവര്‍ കാര്‍ നിര്‍ത്തിയ നിലയില്‍ കണ്ടു. ബൈക്ക്‌ യാത്രികനെ നോക്കാതെ പോയതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ എന്‍ഡവര്‍ കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ സംഘത്തില്‍പ്പെട്ട കാരി സതീശനുനേരെ കത്തിവീശി. ഇത്‌ ചെറുക്കുന്നതിനിടെയാണ്‌ കൈക്ക്‌ ആഴത്തില്‍ മുറിവേറ്റതെന്നും ഇവര്‍ പറഞ്ഞു.

ഈസമയം കാരി സതീശന്റെ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ എന്‍ഡവര്‍ കാറിന്റെ ഡോര്‍ പുറത്തുനിന്ന്‌ തുറന്നു. അപ്പോള്‍ പോളിന്റെ ജഡം പുറത്തേക്ക്‌ മറിഞ്ഞുവരുന്നതായി കണ്ടുവെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്‌. പോളിന്റെ കൂട്ടാളികളായ മറ്റൊരു സംഘവും ഇതേ സ്ഥലത്തേക്ക്‌ വരുന്നതുകണ്ട്‌ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍പ്രകാരം പോള്‍ കൊല്ലപ്പെട്ടത്‌ കാറിനുള്ളില്‍ത്തന്നെയാകാമെന്ന്‌ ഇവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രമുഖരെ രക്ഷിക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞു.

ഇത് കേസന്വേഷണത്തെക്കുറിച്ച് ഐ.ജി പറഞ്ഞതായി പത്രങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ഭാഗം.

കേസന്വേഷണത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും ഐ.ജി പറയുന്നത്‌ ഇങ്ങനെ: എറണാകുളത്തുനിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോള്‍ മാരാരിക്കുളത്ത്‌ സ്വന്തമായുള്ള റിസോര്‍ട്ടിലെത്തി ഭക്ഷണം കഴിക്കുകയും പിന്നീട്‌ ചമ്പക്കുളത്തുള്ള റിസോര്‍ട്ടിലേക്ക്‌ പോകുകയുമായിരുന്നു. എ.സി റോഡില്‍ പള്ളാത്തുരുത്തിയിലെത്തിയപ്പോള്‍ ഇവിടുത്തെ റിസോര്‍ട്ടില്‍നിന്നും ചമ്പക്കുളത്ത്‌ പുതുതായി വാങ്ങിയ റിസോര്‍ട്ടിന്റെ താക്കോല്‍ എടുക്കുന്നതിനായി പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഷിബുവിനെ പറഞ്ഞുവിട്ടശേഷം എന്‍ഡവര്‍ കാറില്‍ പോളും സംഘവും ചമ്പക്കുളത്തേക്ക്‌ പോകുകയായിരുന്നു. മനു എന്നയാളും കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരാണ്‌ വാഹനത്തിലുണ്ടായിരുന്നതെന്ന്‌ സൂചനയുണ്ട്‌. യാത്രയ്ക്കിടെ പള്ളാത്തുരുത്തിയ്ക്ക്‌ കിഴക്കുഭാഗത്തുവച്ച്‌ ചങ്ങനാശ്ശേരിയിലെ ഭാര്യവീട്ടിലേയ്ക്ക്‌ പോകുകയായിരുന്ന ബിജു എന്ന ബൈക്ക്‌ യാത്രക്കാരനെ ഇവരുടെ വാഹനം തട്ടിയിട്ടശേഷം നിര്‍ത്താതെ പോകുകയുമായിരുന്നു. ഈ സമയം ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒരു ഗുണ്ടാസംഘത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി വരുകയായിരുന്ന ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ കോളനിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ ടെമ്പോട്രാവലറിന്റെ വീല്‌ ഊരിപ്പോയതുമൂലം ഇവര്‍ വഴിയില്‍ കിടക്കുകയായിരുന്നു.

ഈ സമയമാണ്‌ ബൈക്ക്‌ യാത്രക്കാരനെ തട്ടിയ വാഹനം നിര്‍ത്താതെ പോയത്‌ ഗുണ്ടാസംഘത്തെ ക്ഷുഭിതരാക്കിയത്‌. മൂന്നു വാഹനങ്ങളിലായി എത്തിയ 22 ഓളം വരുന്ന ഗുണ്ടാസംഘത്തിലെ ചിലര്‍ മറ്റൊരു വാഹനത്തില്‍ പോളിന്റെ വാഹനത്തെ പിന്‍തുടരുകയും നെടുമുടി ജ്യോതി ജംഗ്ഷനില്‍വെച്ച്‌ ഇവരുമായി വാക്കുതര്‍ക്കമുണ്ടാകുകയുമായിരുന്നു. ബൈക്കില്‍ തട്ടിയ കാറിന്‌ എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ റോഡിനരികു ചേര്‍ത്ത്‌ പോളും സംഘവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ്‌ ഗുണ്ടാസംഘം എത്തിയത്‌. പിന്നീട്‌ പോളിനും വാഹനത്തിലുണ്ടായിരുന്ന മനുവിനും കുത്തേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ പോള്‍ മരിച്ചു. ഈ സമയം വാഹനത്തിലുണ്ടായിരുന്നു എന്ന്‌ കരുതപ്പെടുന്ന ഓം പ്രകാശും രാജേഷും എന്‍ഡവര്‍ കാറുമായി രക്ഷപെടുകയായിരുന്നു. ഇവരുടെ നിലപാടുകള്‍ സംശയാസ്പദമായി തുടരുകയാണെന്നും ഐ ജി പറഞ്ഞു.

പോളും ഗുണ്ടാസംഘവും തമ്മിലുള്ള ബന്ധത്തെക്കറിച്ചും കേസില്‍ ഇവര്‍ക്ക്‌ എന്തെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന്‌ ഐ ജി വ്യക്തമാക്കി. സംഭവദിവസം ഗുണ്ടാസംഘം ചങ്ങനാശേരിയിലെ ബാറില്‍നിന്നും മദ്യപിച്ചശേഷമാണ്‌ എത്തിയത്‌.

പോളിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി. അന്വേഷണത്തിന്റെ ആദ്യപടി മാത്രമെ ആയിട്ടുള്ളു. കേസിന്റെ ഓരോ വശങ്ങള്‍ പരിശോധിച്ച്‌ സാധ്യതകള്‍ വിലയിരുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി വരികയാണെന്നും ഐ ജി വിന്‍സന്‍ എം പോള്‍ പറഞ്ഞു.

പോലീസ് നല്‍കിയ സംഭവവിവരണവുമായി മാതൃഭൂമിയില്‍ പ്രതികളുടെ അഭിഭാഷകന്‍ നല്‍കിയ വിവരണം ഏതാണ്ട് ഒത്തു പോകുന്നില്ലേ? അഭിഭാഷകന്‍ തന്റെ കക്ഷികളെ രക്ഷിക്കാനുള്ള വഴി നോക്കും എന്നതും, ഈ വാര്‍ത്ത നല്‍കുമ്പോഴും മാതൃഭൂമിക്ക് അവരുടേതായ ഉദ്ദേശ്യം കാണും എന്നതും സത്യം. നോക്കാം.

എന്നാലും നമുക്കിതിലെ വസ്തുതകള്‍ എടുത്ത് പഴയ വാര്‍ത്തകളുമായി താരതമ്യം ചെയ്ത് നോക്കാം.

ഐജി പറഞ്ഞത് മുച്ചൂടും തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു മാധ്യമങ്ങള്‍. “മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലീസ്‌ അവതരിപ്പിച്ച കഥ“ എന്നതായിരുന്നു സ്ഥിരമായി ആവര്‍ത്തിച്ചിരുന്ന പ്രയോഗം.

അവരുടെ പ്രധാന ചോദ്യങ്ങള്‍

1.ടയര്‍ ഊരിപ്പോയാല്‍ വണ്ടി നിലത്തിടിക്കില്ലേ? അതുകൊണ്ട് പോലീസ് പറയുന്നത് നുണയാണ്

2.കൊട്ടേഷനു പോകുന്നവര്‍ വഴിയില്‍ ഒരു ബൈക്കിനെ ഇടിച്ചിടുന്ന വാഹനത്തിനു പിറകെ പോകുമോ, അതിനു മാത്രം സാമൂഹ്യ ബോധം ഗുണ്ടകള്‍ക്കുണ്ടാകുമോ? (ഇന്ത്യാവിഷന്‍ ചാനലില്‍ നികേഷ് കൈകൊണ്ട് ഒരു അപ്പോസ്റ്റഫി കാണിച്ചുകൊണ്ടായിരുന്നു ചര്‍ച്ച അവതരിപ്പിക്കുമ്പോള്‍ സാമൂഹ്യബോധം എന്ന വാക്ക് പ്രയോഗിച്ചിരുന്നത്.) “അതിവേഗത്തില്‍ പായുന്ന എന്‍ഡവര്‍ കാറിനെ പിന്തുടര്‍ന്നു ചെന്നു തടയാന്‍ ടെംപോ ട്രാവലറിനു കഴിയുമോയെന്ന സംശയം ചില കോണുകളില്‍ നിന്നുയര്‍ന്നു‍“ എന്നു പറഞ്ഞ് ഈ പിന്തുടരല്‍ കഥ നുണയാണെന്ന് സ്ഥാപിക്കുകയായിരുന്നു അവര്‍. സാമൂഹ്യബോധത്തിന്റെ പുറത്തല്ല അകത്തുള്ള വെള്ളത്തിന്റെ പുറത്താണ് പിന്തുടരല്‍ എന്ന് ആരു കണ്ടതായി ഭാവിക്കാന്‍?

3. സതീഷിനിതുമായി ബന്ധമില്ല, 15 ലക്ഷം രൂപയ്ക്ക് കുറ്റം ഏറ്റതാണ്

ആദ്യദിവസത്തെ(24/08/09) പത്രങ്ങള്‍ വായിച്ചാല്‍ അതിലൊരിടത്തും പോലീസ് എന്തോ കള്ളക്കളി കളിക്കുന്നു എന്നതിന്റെ സൂചന പോലുമില്ല. മാതൃഭൂമി വളരെ വിശദമായി തന്നെ അതീവ ഗൌരവത്തോടെ പോലീസ് കേസന്വേഷിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.

വലിയ ഒരു വ്യവസായ ശൃംഖലയിലെ പ്രധാന വ്യക്തിയുടെ കൊലപാതകം അതീവ ഗൗരവത്തോടെയാണ്‌ പോലീസ്‌ കൈകാര്യം ചെയ്യുന്നത്‌. ഐജി വിന്‍സന്‍ എം. പോള്‍ ശനിയാഴ്‌ച സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. എസ്‌പി ഇ. ദിവാകരന്‍, ഡിവൈഎസ്‌പി കെ.എം.ടോമി, ആലപ്പുഴ നോര്‍ത്ത്‌ സിഐ കെ.എ.തോമസ്‌ എന്നിവരാണ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌.“

അതേ ദിവസത്തെ മംഗളത്തില്‍ ഉള്ള ഒരു വരി ഇങ്ങനെയായിരുന്നു

കൊലപാതകത്തിന് പിന്നില്‍ തിരുവനന്തപുര​െ​ത്ത രണ്ട് കുപ്രസിദ്ധ ഗുണ്ടാത്തലവന്മാര്‍ക്ക് പങ്കുള്ളതായി പോലീസ് അറിയിച്ചു.“

ഈ ദിവസങ്ങളില്‍ പത്രങ്ങള്‍ക്കറിയില്ലായിരുന്നു രണ്ട് കുപ്രസിദ്ധ ഗുണ്ടകള്‍ എന്നു പറയുന്നത് ഓം പ്രകാശും രാജേഷും ആയിരുന്നുവെന്ന്. രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നതായി അറിയിക്കുന്നതും പോലീസ് തന്നെ. “തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട്‌ ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണിവരെന്ന്‌ അറിയുന്നു.“ എന്ന മാത്രമാണ് മാതൃഭൂമിക്ക് അന്ന് അറിവുണ്ടായിരുന്നത്.

പിറ്റേന്നും അതിന്റെ പിറ്റേന്നുമായി പത്രങ്ങളില്‍ കഥകള്‍ ആകെ മാറി മറയുകയാണ്. “ഭരണ, രാഷ്‌ട്രീയ, സിനിമാ, സാംസ്‌കാരിക മേഖലകളിലുള്ളവരുമായി അടുത്ത ബന്ധമാണ്‌ ഓംപ്രകാശിനുള്ളത്‌" എന്നെഴുതിയവര്‍ ഇതിലെ ഭരണ, രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മാറ്റുകയും, തങ്ങള്‍ക്ക് താല്പര്യമില്ലാത്തവര്‍ക്ക് ഓം പ്രകാശുമായി ബന്ധമുണ്ടായിരുന്നെവെന്ന് സ്ഥാപിക്കുവാന്‍ ഭൂതകാലം ചികയാന്‍ ആരംഭിക്കുകയുമാണ്। പോലീസ് പറയുന്ന ഓരോ വസ്തുതയും തെറ്റാണെന്ന് സ്ഥാപിക്കുവാനായി പരസ്പരവിരുദ്ധമായ വാര്‍ത്തകളുടെ ഒരു നിര തന്നെ ഇവര്‍ പടുത്തുയര്‍ത്തുകയായി. പോലീസിന്റേത് പ്രാഥമിക നിഗമനം മാത്രമാണെന്നും, എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നുമുള്ളതുമൊന്നും പിന്നീടിവര്‍ കണ്ടതേയില്ല. പോലീസ് കണ്ടെത്തിയ പ്രതിയെ നിരപരാധിയാക്കാനും ഇവര്‍ ശ്രമിച്ചു. അതിനായി അയാളുടെ ബന്ധുക്കളെ വരെ ഉപയോഗിച്ചു. പത്ത് വര്‍ഷം മുന്‍പത്തെ ഒരു രശീത്, അതും മറ്റാരുടെയോ പേരിലുള്ളത് ഇവര്‍ക്ക് അടിസ്ഥാന തെളിവായി. രാഷ്ട്രീയവശം പറയുകയാണെങ്കില്‍ കൊടിയേരി ഒറ്റപ്പെടുകയാണെന്ന് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതിനു നേരെ എതിരായ കാര്യങ്ങള്‍ “പിണറായി കൊടിയേരിക്ക് പിന്തുണയുമായി രംഗത്ത്” എന്ന വാര്‍ത്തയില്‍ കൊടുക്കാനും ഇവര്‍ മടിച്ചില്ല. പരസ്പരവിരുദ്ധമായ വാര്‍ത്തകളിലും സി.പി.എം വിരുദ്ധത ആവോളം ചെലുത്താന്‍ ഇവര്‍ മറന്നുമില്ല. താന്‍ ഓടിച്ചിരുന്ന വണ്ടി നിര്‍ത്താനായി ഓം പ്രകാശ് ബൈക്കുകാരനെ മനഃപൂര്‍വം ഇടിച്ചിടുകയായിരുന്നു എന്നു വരെ ഇവര്‍ എഴുതി വിട്ടിരുന്നു. (അതല്ലാതെ വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് വഴിയൊന്നുമില്ലെന്ന് നാം വിശ്വസിച്ചുകൊള്ളണം.)

ഇപ്പോഴിതാ പ്രതികളുടെ അഭിഭാഷകരെ കോട്ട് ചെയ്ത് എഴുതിയിരിക്കുന്ന വാര്‍ത്തയിലൂടെ പോലീസ് പറഞ്ഞതായിരുന്നു ശരി എന്ന് മാതൃഭൂമി പറയുകയാണ്. അവരത് പ്രത്യക്ഷത്തില്‍ സമ്മതിക്കുന്നില്ലെങ്കിലും.

മുകളില്‍ നല്‍കിയ 3 ചോദ്യങ്ങള്‍ക്ക് ഈ വാര്‍ത്തയില്‍ നിന്നും ലഭിക്കുന്ന ഉത്തരങ്ങള്‍

1. ഇവര്‍ സഞ്ചരിച്ച വണ്ടികളില്‍ ഒന്നായ ടെമ്പോ ട്രാവലര്‍ കേടായിരുന്നു. വഴിയില്‍ നിര്‍ത്തി നന്നാക്കുകയായിരുന്നു.

2. എതിര്‍ദിശയില്‍ വന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയ ബൈക്ക്‌യാത്രികനെ തട്ടിയിട്ട്‌ നിര്‍ത്താതെപോയി. കേടാകാത്ത മറ്റൊരു കാറില്‍ ഇവര്‍ നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്നു.

3. സതീഷാണോ കൊന്നത് അല്ലയോ എന്നത് തെളിയേണ്ട കാര്യമാണ്. പക്ഷേ കശപിശ നടക്കുന്ന സമയത്ത് സതീഷ് അവിടെ ഉണ്ടായിരുന്നതായി സതീഷ് തന്നെ സമ്മതിക്കുന്നു. പോലീസിനോടല്ല, അഭിഭാഷകന്‍ വഴി പത്രക്കാരോട്. പരിക്ക് അവിടെ വെച്ച് പറ്റിയതാണെന്നും ഈ വാര്‍ത്തയില്‍ നിന്ന് വെളിവാകുന്നുണ്ട്.

വണ്ടി കേടായെന്നും, അപകടം നടന്നെന്നും, അതു കണ്ട് പിന്തുടര്‍ന്നെന്നും, കശപിശ ഉണ്ടായെന്നും ഉള്ള സാഹചര്യത്തെളിവുകള്‍ ഇവരുടെ അഭിഭാഷകന്‍ തന്നെ സമ്മതിക്കുന്നുവെങ്കില്‍ പോലീസ് നല്‍കിയ വിവരണം പ്രഥമദൃഷ്ട്യാ ശരിയാകുകയാണ്.

കേസിലെ യഥാര്‍ഥ പ്രതികള്‍ അകത്താകേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ പ്രതിയാക്കുക എന്നതല്ല പോലീസിന്റെ ചുമതല. ഒരു വിധ സമ്മര്‍ദ്ദത്തിനും വഴങ്ങാതെ കേസ് അന്വേഷിക്കുക എന്നത് തന്നെയാണ് അവര്‍ ചെയ്യേണ്ടത്. പോലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടാകുന്നുവെങ്കില്‍ സത്യസന്ധമായി ചൂണ്ടിക്കാണിക്കുന്നതിനു പകരം, തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് കഥകള്‍ മെനയുകയാണെങ്കില്‍, ധാര്‍മ്മികത കയ്യൊഴിയുകയാണെങ്കില്‍, ചിലരെ പ്രതിയാക്കുകയും, ചിലരെ പ്രതിയല്ലാതാക്കുകയും ഒക്കെ ചെയ്യുകയാണെങ്കില്‍ പിന്നെ അവര്‍ക്ക് നാലാം തൂണിന്റെ പരിരക്ഷ കൊടുക്കേണ്ട കാര്യമില്ല.

ഓം പ്രകാശിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയതും, അയാളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടരുന്നതും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുന്ന സമയത്താണ് ഓം പ്രകാശിനു പാസ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത് എന്നതും ഈ വാര്‍ത്താതിസാരത്തിന്റെ കൂട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുമുണ്ട്.

അന്വേഷണാത്മക പത്രപാരായണം എന്ന പോസ്റ്റും നോക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍.

Monday, August 31, 2009

ഏതാണ് വിശ്വസിക്കേണ്ടത്?

മംഗളം പത്രത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ താഴെ

ഒന്നാം വാര്‍ത്ത:


പോള്‍ വധം: സി.പി.എമ്മില്‍ ഭിന്നത: കോടിയേരി ഒറ്റപ്പെടുന്നു

തിരുവനന്തപുരം: പോള്‍ വധത്തെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ധ്രുവീകരണത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സി.പി.എമ്മില്‍ ഒറ്റപ്പെടുന്നു. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അദ്ദേഹത്തോട്‌ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്‌. അന്വേഷണത്തിലെ ദുരൂഹതകള്‍ പാര്‍ട്ടി നേതൃത്വത്തിലും കീഴ്‌ഘടകങ്ങളിലും അതൃപ്‌തിക്കിടയാക്കിയിട്ടുണ്ട്‌.

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ കേസ്‌ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച്‌ അന്വേഷിക്കുകയോ ഇടപെടുകയോ ചെയ്‌തിട്ടില്ല.

കോടിയേരിയുടെ നടപടികളെ അനുകൂലിച്ച്‌ പാര്‍ട്ടി നേതാക്കളില്‍ ആരും തന്നെ രംഗത്തെത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്കെതിരേ അദ്ദേഹം നടത്തിയ പ്രകോപനപരമായ പരാമര്‍ശം അസ്‌ഥാനത്തായിപ്പോയി എന്ന വികാരം അവര്‍ക്കിടയിലുണ്ട്‌. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ പിണറായി വിജയന്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്‌ എല്ലാവരെയും അത്ഭുതപ്പെടുത്തി. കേസന്വേഷണത്തില്‍ പോലീസിന്റെ നടപടികളില്‍ വീഴ്‌ചയുണ്ടോ എന്ന ചോദ്യത്തിനു നല്ല രീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു മാത്രമാണ്‌ പിണറായി പറഞ്ഞത്‌. വീഴ്‌ചയില്ലെന്നു പറയാന്‍ അദ്ദേഹം തയാറായില്ല.

മന്ത്രിപുത്രന്‍മാര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു വ്യക്‌തമായ മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. പകരം ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്‌തമാക്കണമെന്നും ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോവുക മാത്രമാണു ചെയ്‌തത്‌.

പൊതുവില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസ്‌ഥാനത്തിന്റെ ക്രമസമാധാനത്തെക്കുറിച്ചും ഏറെ വാചാലനായ പിണറായിയുടെ വാക്കുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കോടിയേരിക്കെതിരാണെന്നു തോന്നിപ്പിക്കുന്ന പലതും പറഞ്ഞതായി കാണാനുമാവും. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാര്‍ട്ടിവേദികളില്‍ സജീവമാണ്‌. സംസ്‌ഥാനത്തു നടക്കുന്ന സാമ്പത്തിക ക്രമസമാധാന വിവാദങ്ങളിലെല്ലാം മന്ത്രിമാരുടെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെയും മക്കളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നത്‌ ആശങ്കയോടെയാണു കാണുന്നത്‌.

പാര്‍ട്ടി വിഭാഗീയതയുടെ മറവില്‍ ഇത്രയും കാലം കണ്ടില്ലെന്നു നടിച്ചെങ്കിലും ഇനി ഇക്കാര്യങ്ങള്‍ പരിശോധിക്കാതിരിക്കാനാവില്ലെന്ന
വികാരമാണ്‌ ഉയരുന്നത്‌. പാര്‍ട്ടിയിലെ പുതിയ രാഷ്‌ട്രീയ ധ്രുവീകരണങ്ങളില്‍ തോമസ്‌ ഐസക്ക്‌ എടുക്കുന്ന നിലപാടിനാണ്‌ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്‌.

ഇ.പി. ജയരാജന്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ കോടിയേരിക്ക്‌ അനുകൂലമായ നിലപാടു സ്വീകരിച്ചാല്‍ ഐസക്ക്‌ വിപരീത നിലപാടെടുക്കുമെന്നു സൂചനയുണ്ട്‌.


രണ്ടാം വാര്‍ത്ത: അതേ പത്രത്തില്‍ നിന്ന്..അതേ ദിവസം

കോടിയേരിക്ക്‌ പിന്തുണയുമായി പിണറായി രംഗത്ത്‌

തിരുവനന്തപുരം: പോള്‍ എം.മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മുറുകുന്നതിനിടെ പാര്‍ട്ടിക്കും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനുമെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി.

ആര്‍.എസ്‌.എസുകാരനാണ്‌ കൊലയാളിയെന്നു പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. പോള്‍ എം.മുത്തൂറ്റിന്റെ ഭൂതകാലത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. രാഷ്‌ട്രീയമായി ചിലരെ ക്രൂശിക്കാന്‍ ശ്രമിക്കുന്നു എന്നു തോന്നിയതിനാലാണ്‌ താന്‍ വിശദീകരണവുമായി രംഗത്തെത്തിയതെന്നും പിണറായി വ്യക്‌തമാക്കി.

വഴിവിട്ട ചില രീതികളും അതിന്റെ തുടര്‍ച്ചയായി വഴിവിട്ട ബന്ധങ്ങളും പോളിനുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു. 2007ല്‍ ഡല്‍ഹിയില്‍ പോളിനെ മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്റെ പേരില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയും രണ്ടു ദിവസം ലോക്കപ്പിലിടുകയും ചെയ്‌തിട്ടുണ്ട്‌.

ഓംപ്രകാശ്‌, രാജേഷ്‌ തുടങ്ങിയ ഗുണ്ടകള്‍ പോളിനൊപ്പം സഞ്ചരിച്ചത്‌ ഒന്നുകില്‍ ഏതെങ്കിലും സംഘത്തെ തടയാന്‍ ഉദ്ദേശിച്ചായിരിക്കും. അല്ലെങ്കില്‍ ആരെയെങ്കിലും നേരിടാനാവണം. കൊലയ്‌ക്കു പിന്നില്‍ കുടുംബവഴക്കിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിന്റെ അപ്പുറവും ഇപ്പുറവും രാഷ്‌ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നവരുമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. പോള്‍ ഗുണ്ടകളെയും കൂട്ടി സഞ്ചരിച്ചത്‌ എന്തിനാണെന്ന്‌ അന്വേഷിക്കണം. ട ആകൃതിയിലുള്ള കത്തി സാധാരണ ആര്‍.എസ്‌.എസുകാര്‍ ഉപയോഗിക്കുന്നതാണ്‌. ഇത്‌ ഉപയോഗിച്ചത്‌ ആര്‍.എസ്‌.എസുകാരനാണെന്ന്‌ പിന്നീട്‌ വ്യക്‌തമായതായും പിണറായി ചൂണ്ടിക്കാട്ടി.

ആര്‍.എസ്‌.എസുകാരനാണ്‌ കൊലപാതകി എന്നതിനാല്‍ അവര്‍ക്കും ബി.ജെ.പിക്കും പലതും ഒളിക്കാനുണ്ട്‌. കോണ്‍ഗ്രസിനും പോള്‍ വധക്കേസില്‍ മറച്ചുവയ്‌ക്കാന്‍ എന്തോ ഉണ്ടെന്നാണ്‌ മനസിലാകുന്നത്‌. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ്‌ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍. ഇതുവരെയുള്ള അന്വേഷണം ഫലപ്രദമായി നടത്തിയിട്ടുണ്ട്‌. ഇപ്പോള്‍ നടത്തുന്ന അന്വേഷണം തടയേണ്ടതുണ്ട്‌ എന്ന്‌ ചിലര്‍ ആഗ്രഹിക്കുന്നു. ഓംപ്രകാശിനു പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. അയാളെ ഗുണ്ടാപട്ടികയില്‍ പെടുത്തിയതും വാറണ്ട്‌ പുറപ്പെടുവിച്ചതും എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌. മന്ത്രിപുത്രന്‍മാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്‌തമാക്കാത്തത്‌ കാപട്യം നിറഞ്ഞ വാര്‍ത്താരീതിയാണെന്നായിരുന്നു പിണറായിയുടെ മറുപടി. ഏതെങ്കിലും മന്ത്രിപുത്രന്‍ എന്നു പറയുമ്പോള്‍ എല്ലാ മന്ത്രിമാരുടെയും പുത്രന്‍മാര്‍ വിശദീകരണവുമായി വരേണ്ട കാര്യമില്ല. ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലമായി ഭദ്രമായ ക്രമസമാധാനനിലയാണ്‌ കേരളത്തിലുള്ളത്‌. ഇവിടെ യാതൊരു രക്ഷയുമില്ല എന്ന പ്രതീതി ഉണ്ടാക്കാനാണ്‌ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്‌. യുവവ്യവസായിയായ പോളിന്റെ കൊലപാതകം എല്ലാവരിലും അമ്പരപ്പുണ്ടാക്കി. റിപ്പോര്‍ട്ട്‌ കിട്ടിയ ഉടന്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനമാണ്‌ പോലീസ്‌ കാഴ്‌ചവച്ചത്‌.

സംഭവത്തിന്റെ യഥാര്‍ത്ഥ വസ്‌തുതകള്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്‌ പോലീസ്‌ തന്നെയാണ്‌. പോളിന്റെ കൂടെ സഞ്ചരിച്ച ഓംപ്രകാശ്‌, രാജേഷ്‌ എന്നിവരെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവന്നത്‌ പോലീസ്‌ ആണ്‌. സംഭവത്തില്‍ പങ്കെടുത്ത ആളുകള്‍ ആരൊക്കെയെന്നു പെട്ടെന്നു മനസിലാക്കാനും പോലീസിനു കഴിഞ്ഞു പോള്‍ സഞ്ചരിച്ച വാഹനം ചവറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതു പോലീസ്‌ വിട്ടുകൊടുത്തു എന്നുവരെ പറയുന്ന അവസ്‌ഥയുണ്ടായി. കാര്‍ ഇപ്പോഴും പോലീസിന്റെ കസ്‌റ്റഡിയില്‍ തന്നെയാണ്‌. സംശയകരമായി കണ്ടെത്തിയ കാര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതാണെന്ന്‌ പോലീസിന്‌ അറിയില്ലായിരുന്നു. അറിഞ്ഞതിനു ശേഷം എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കു വിട്ടുകൊടുത്തില്ല.

പെരിയ ബാങ്ക്‌ കവര്‍ച്ച, ചേലമ്പ്ര ബാങ്ക്‌ കവര്‍ച്ച, സന്തോഷ്‌ മാധവന്‍, ടോട്ടല്‍ ഫോര്‍ യു തുടങ്ങി ഒട്ടേറെ കേസുകള്‍ ഫലപ്രദമായി തെളിയിക്കാന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കഴിഞ്ഞിട്ടുണ്ട്‌. എന്തു കഥയും മെനയാമെന്ന അവസ്‌ഥയിലാണ്‌ കേരളം.

പോലീസിന്റെ ഭാഗത്തുനിന്ന്‌ കേസന്വേഷണത്തില്‍ എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനു നല്ല രീതിയിലാണ്‌ കേസന്വേഷണം മുന്നോട്ടുപോകുന്നതെന്നായിരുന്നു പിണറായിയുടെ മറുപടി।


*

രണ്ട് വാര്‍ത്തയിലേയും ഊന്നലുകള്‍ എന്റേത്.

ഒരേ പത്രത്തില്‍ ഒരേ ദിവസം വന്ന ഈ രണ്ട് വാര്‍ത്തകളില്‍ ഏത് വിശ്വസിക്കണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക।

ഈ വിഷയത്തില്‍ ശ്രീ। പി।എം മനോജ് എഴുതിയ ‘ചത്തത് കീചകനെങ്കില്‍’ എന്ന പോസ്റ്റ് ഇവിടെ.

അതില്‍ നിന്നൊരു ഭാഗം മാത്രം കോപ്പി പേസ്റ്റ് ചെയ്യുന്നു।

26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു: "തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''. അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു. "പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു. ഏതാണ് വിശ്വസിക്കേണ്ടത്?

ശ്രീ। പി।എം മനോജിന്റെ ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കാം॥

ഏതാണ് വിശ്വസിക്കേണ്ടത്?

Sunday, August 30, 2009

ഒരു വണ്ടിച്ചെക്ക്, പല പത്രങ്ങള്‍

'ആളുവില കല്ലുവില’ എന്നാണ് പഴമൊഴി. കടം വാങ്ങി തിരിച്ച് കൊടുക്കാതിരിക്കുന്നതായാലും ശരി, നിങ്ങള്‍ കൊടുത്ത ചെക്ക് മടങ്ങിയാലും ശരി, അല്ല ഇനി നിങ്ങള്‍ വണ്ടിച്ചെക്ക് കൊടുത്താലും ശരി, പഴമൊഴി പഴമൊഴിയാണ്. മാധ്യമങ്ങളെ നിങ്ങളാരും റിപ്പോര്‍ട്ടിംഗ് പഠിപ്പിക്കണ്ട.

മുന്‍‌മന്ത്രി മുനീറുമായി ബന്ധപ്പെട്ട് ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ വെറുതെ ഒരു ഓട്ടപ്രദക്ഷിണം....

ആദ്യം ദേശാഭിമാനി..വാര്‍ത്ത മുഴുവനായും താഴെ.

വണ്ടിച്ചെക്ക് കേസ് : എം കെ മുനീറിന് തടവും പിഴയും
സ്വന്തം ലേഖകന്‍

കോട്ടയം: വണ്ടിച്ചെക്ക് കേസില്‍ മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിനെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പൊതുമരാമത്തുമന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പ എന്ന പേരില്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ശിക്ഷ. കരാറുകാരനായ കോട്ടയം വെള്ളാപ്പള്ളിയില്‍ മാത്യു അലക്സില്‍നിന്ന് 25 ലക്ഷം രൂപ വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ച കേസിലാണ് ശിക്ഷ. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് മുനീര്‍ വണ്ടിച്ചെക്ക് നല്‍കിയത്. മുനീറിനെ കൂടാതെ ഇന്ത്യാ വിഷന്‍ കമ്പനി സെക്രട്ടറി എസ് യോഗേന്ദ്രനാഥ്, റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരും പ്രതികളാണ്. മൂന്നു പേരും ചേര്‍ന്നോ ഇന്ത്യാവിഷനോ 25 ലക്ഷം പിഴയായി അടയ്ക്കണം. ഇത് പരാതിക്കാരനു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളെയും ഒരു ദിവസംവീതം തടവിനാണ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അമീര്‍ അലി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവുകൂടി അനുഭവിക്കണം. മാത്യു അലക്സില്‍നിന്ന് 2005 മാര്‍ച്ച് 29നാണ് മുനീര്‍ കടമെന്ന പേരില്‍ 25 ലക്ഷം രൂപ വാങ്ങിയത്. ഉറപ്പിനായി ചെക്കും നല്‍കി. 15 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും രണ്ട് ചെക്ക്. ഫെഡറല്‍ബാങ്ക് എറണാകുളം ശാഖയിലെ ചെക്കുകളായിരുന്നു ഇത്. മാത്യു അലക്സ് പലവട്ടം ആവശ്യപ്പെട്ടിട്ടും മുനീര്‍ പണം തിരിച്ചുകൊടുത്തില്ല. ചെക്ക് ബാങ്കില്‍ ഹാജരാക്കിയെങ്കിലും പണമില്ലാതെ മടങ്ങി. തുടര്‍ന്നാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ സുരേഷ്ബാബു തോമസ്, വിനീത് ജേക്കബ് വര്‍ഗീസ് എന്നിവര്‍ ഹാജരായി.

യുഡിഎഫ് ഭരണകാലത്ത് ഇന്ത്യാ വിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുനീര്‍ കരാറുകാരില്‍നിന്ന് കോടികളാണ് പിരിച്ചത്. 20 ലക്ഷം രൂപ കടമായി വാങ്ങി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് മുനീറിനെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ത്യാവിഷന്റെ പേരില്‍ വായ്പയെടുത്ത് സംസ്ഥാന സഹകരണബാങ്കിനെ കബളിപ്പിച്ചതു സംബന്ധിച്ച് മുനീറിനും കൂട്ടര്‍ക്കുമെതിരെ നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ടു കോടി രൂപയാണ് സംസ്ഥാന സഹകരണബാങ്കിനു നഷ്ടപ്പെട്ടത്. ലക്ഷങ്ങള്‍ വാങ്ങി മുനീര്‍ ധാരാളം വണ്ടിച്ചെക്ക് നല്‍കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പലരും കോടതിയില്‍ പോകുന്നില്ല. പൊതുമരാമത്ത് കരാറുകാരില്‍നിന്ന് ഭീഷണിപ്പെടുത്തിയും കരാറുകള്‍ മറിച്ചുകൊടുത്തതിന് പ്രത്യുപകാരമായും വന്‍ തുക മുനീര്‍ ഇന്ത്യാവിഷനുവേണ്ടി സംഘടിപ്പിച്ചു. വായ്പ എന്നു പേരിട്ടാണ് ചാനലിനായി കോടികള്‍ വാങ്ങിയത്. പത്തു ലക്ഷം മുതല്‍ 50 ലക്ഷംവരെ പലരോടും പലപ്പോഴായി വാങ്ങി. ഒട്ടേറെ കരാറുകാര്‍ പണം നഷ്ടപ്പെട്ട വിവരം പുറത്തു പറഞ്ഞിട്ടില്ല. വായ്പയെന്നു പറഞ്ഞ് വാങ്ങുന്ന പണം ആരും തിരികെ ചോദിക്കില്ലെന്ന ഉറപ്പിലായിരുന്നു മുനീര്‍. എന്നാല്‍, പലരും പണം മടക്കിച്ചോദിച്ചു. ചിലര്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായതോടെ മുനീര്‍ നിയമക്കുരുക്കിലകപ്പെട്ടു. പിഡബ്ള്യുഡി കരാറുകാരന്‍ ചവറ പുത്തന്‍ചന്ത വലിയകത്ത് ഹൌസില്‍ ഇബ്രാഹിം കുട്ടിയില്‍നിന്ന് 20 ലക്ഷം വാങ്ങി കബളിപ്പിച്ചതിനാണ് കൊല്ലം കോടതിയില്‍ കേസ്. പൊതുമരാമത്ത് പ്രവൃത്തികള്‍ വീതം വെച്ചതിന്റെ മറവില്‍ മുനീറിന്റെ ഭരണകാലത്ത് 1000 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിരുന്നു. ചില പരാതികള്‍ അന്വേഷണത്തിലാണ്.



സംഭവം പിടി കിട്ടിയല്ലോ അല്ലേ? യാഹൂ/വെബ് ദുനിയ സൈറ്റുകളും നോക്കാം. വാര്‍ത്തയുടെ ടോണില്‍ വലിയ വ്യത്യാസമില്ല. വണ്ടിച്ചെക്ക് കേസ് തന്നെ.

ഇനി മാതൃഭൂമി

വാര്‍ത്തയില്‍ ഇത്തിരി വ്യത്യാസമൊക്കെ വന്നിട്ടുണ്ടല്ലേ? ഇത്തിരിയൊന്ന് പോളിഷ് ചെയ്ത് എടുത്ത പോലെ തോന്നുന്നില്ലേ? മുനീറിന്റെ സുന്ദരരൂപത്തിനു ചേര്‍ന്നതല്ല വണ്ടിച്ചെക്ക് എന്ന ദുഷ്ടലാക്കുള്ള പ്രയോഗം എന്ന് മാതൃഭൂമിക്ക് അറിയാം. ‘മടങ്ങിയ ചെക്ക്‘ എന്ന സൌമ്യമധുരമായ വാക്കുള്ളപ്പോള്‍ എന്തിനാണ് വണ്ടിച്ചെക്ക്? അതും ‘നമ്മുടെ കുട്ടി’ക്കെതിരെ.

കേരള കൌമുദി

വണ്ടി കാണുന്നില്ല. ചെക്ക് മാത്രം ഉണ്ട്. പൈസ കിട്ടിയില്ലെങ്കിലും ചെക്കെങ്കിലും കിട്ടിയല്ലോ എന്ന് സമാധാനിക്കുക..

മനോരമ


ഇതാണ് ഇതാണ് വാര്‍ത്ത . തമസ്കരണി മന്ത്രം പ്രയോഗിച്ചപ്പോള്‍ വന്ന മാറ്റം നോക്കണേ. വണ്ടിയും ഇല്ല, ചെക്കും ഇല്ല. ‘കടം വാങ്ങി തിരികെ നല്‍കാതിരുന്ന കേസില്‍’ എന്ന സുന്ദരന്‍ പ്രയോഗം മാത്രം. ‘നമ്മുടെ കുട്ടികള്‍’ക്കെതിരെയുള്ള വാര്‍ത്തയെ സോപ്പിട്ട് കുളിപ്പിക്കുന്നെങ്കില്‍ ഇങ്ങനെ വേണം..

ഈ മുനീറിന്റെ സ്ഥാനത്ത് വല്ല സി.പി.എം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും അപ്പാവിയോ ആകണമായിരുന്നു. അപ്പോള്‍ കാണാമായിരുന്നു മാതൃഭൂമി മാതൃഭൂമി ആകുന്നത്. പോയ വണ്ടിയൊക്കെ തന്നെ തിരികെ വരും.



ഇന്ത്യാ വിഷനിലും മംഗളത്തിലും വാര്‍ത്തയേ ഇല്ല. പോള്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട തിരക്കു കാണും. ക്ഷമിച്ചേക്കാം.

Monday, August 3, 2009

മാധ്യമങ്ങള്‍ സ്റ്റോറി മെനയുമ്പോള്‍

പാര്‍ട്ടിക്കനുകൂലമായ ഉദ്ധരിണിയില്‍ നിന്നും പാര്‍ട്ടിക്കെതിരായ സ്റ്റോറി വികസിപ്പിക്കുന്നതിന്റെ രസതന്ത്രത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. അത് തമാശിക്കാന്‍ വേണ്ടി എഴുതിയതല്ലെന്നും വാസ്തവം തന്നെയെന്നും ഇത്ര പെട്ടെന്ന് തെളിയിച്ചു തന്ന മംഗളം ദിനപ്പത്രത്തിനു നന്ദി പറഞ്ഞുകൊണ്ട്....

സി.പി.എം നേതാവായിരുന്ന സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടും പീപ്പിള്‍സ് ഡെമോക്രസിയില്‍ ‘REMEMBERING COMRADE SURJEET‘ എന്ന തലക്കെട്ടില്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒരു ലേഖനമെഴുതിയിരുന്നു. സാമാന്യം നല്ലൊരു അനുസ്മരണക്കുറിപ്പ്. അതിവിടെ വാ‍യിക്കാം. {അത് വായിച്ചിട്ട് വന്നാല്‍ പോസ്റ്റ് വായിക്കാന്‍ ഒരു ഗും കിട്ടും :) }

സാധാരണക്കാരനു അതൊരു അനുസ്മരണക്കുറിപ്പാണെങ്കിലും മംഗളം പത്രത്തിലെ ടി.അഭിജിത് അത് വായിച്ചപ്പോഴാണ് മനസ്സിലായത് പാര്‍ട്ടിക്കെതിരെ നല്ലൊരു സ്റ്റോറി വികസിപ്പിച്ചെടുക്കാനുള്ള അസംസ്കൃതവസ്തുവാണ് ആ ലേഖനമെന്ന്..

അസംസ്കൃതവസ്തുവിലെ എല്ലാ ഭാഗവും കറിക്കാവശ്യമില്ലല്ലോ। ഈ സ്റ്റോറി വികസിപ്പിക്കാന്‍ അഭിജിത്തിന് ആവശ്യമായത് രണ്ടേ രണ്ട് പാരഗ്രാഫുകള്‍ മാത്രം.അതിലൊന്ന് ഇങ്ങനെ॥

Surjeet made a valuable contribution in the struggle for establishing and defending the basic principles of Marxism-Leninism disavowing revisionist and sectarian positions

പിന്നൊന്ന് ഏറ്റവും അവസാനത്തെ പാരഗ്രാഫ്. അതില്‍ ഇങ്ങനെ പറയുന്നു...

We deeply miss his presence at this juncture when the Party has to face many challenges. But we should be fortified in our resolve by the example he has set and the legacy he has left behind for us.

മംഗളം പത്രകാരകന്റെ ഭാവന വിരിഞ്ഞപ്പോള്‍ അത് ഇങ്ങനെ ഒരു സ്റ്റോറിയായി...


പാര്‍ട്ടി പ്രതിസന്ധിഘട്ടത്തിലെന്നു കാരാട്ട്‌; പരാമര്‍ശം പീപ്പിള്‍ ഡെമോക്രസിയിലെ ലേഖനത്തില്‍

കൊച്ചി: സി।പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ലേഖനത്തില്‍ പാര്‍ട്ടി പ്രതിസന്ധിഘട്ടത്തിലെന്നു വെളിപ്പെടുത്തല്‍. അന്തരിച്ച സി.പി.എം നേതാവ്‌ ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്തിനെ അനുസ്‌മരിച്ച്‌ സി.പി.എം മുഖമാസിക 'പീപ്പിള്‍ ഡെമോക്രസിയില്‍' കാരാട്ട്‌ എഴുതിയിരിക്കുന്ന ലേഖനത്തിലാണ്‌ പാര്‍ട്ടിയുടെ വര്‍ത്തമാന സ്‌ഥിതി പരാമര്‍ശിക്കുന്നത്‌.

പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലാണെന്നും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന അവസരത്തില്‍ സുര്‍ജിത്തിന്റെ അഭാവം നികത്താനാവാത്തതാണെന്നുമാണ്‌ ലേഖനത്തിലൂടെ കാരാട്ട്‌ അണികളെ ബോധ്യപ്പെടുത്തുന്നത്.

എന്നാല്‍ പ്രതിസന്ധികളെ മാര്‍ക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് പാതയില്‍ സുര്‍ജിത്തിന്റെ മാതൃകയില്‍ അതിജീവിക്കുമെന്നും കാരാട്ടിന്റെ ലേഖനത്തിലുണ്ട്‌.

സി.പി.എമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയെ സ്‌മരിക്കുന്നതിനിടയില്‍ മാര്‍ക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് സംഘടനാതത്വങ്ങളുടെ പ്രസക്‌തിയും വിഭാഗീയതയും കാരാട്ട്‌ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. മാര്‍ക്‌സിസം-ലെനിനിസം അടിസ്‌ഥാന പ്രമാണങ്ങള്‍ പാര്‍ട്ടിയില്‍ ഉറപ്പിച്ച്‌ വിഭാഗീയതയേയും തിരുത്തല്‍വാദത്തേയും നിരാകരിക്കുന്നതിനു സുര്‍ജിത്തിന്റെ സംഭാവന മഹത്തരമായിരുന്നെന്നാണ്‌ ലേഖനം പറയുന്നത്‌.

മികച്ച രാഷ്‌ട്രീയ തന്ത്രജ്‌ഞനായിരുന്ന സുര്‍ജിത്തിന്റെ രാഷ്‌ട്രീയനീക്കങ്ങള്‍ മാത്രമാണ്‌ പാര്‍ട്ടിക്ക്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അവസരങ്ങളൊരുക്കിയതെന്ന വെളിപ്പെടുത്തലും ലേഖനത്തിലുണ്ട്‌. ഇതു പാര്‍ട്ടിയുടെ ഇന്നത്തെ ഉയര്‍ച്ചയ്‌ക്ക് അടിസ്‌ഥാനമായി കാരാട്ട്‌ പറയുന്നു.

സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗമായിരിക്കേ 2008 ഓഗസ്‌റ്റ് ഒന്നിനായിരുന്നു സുര്‍ജിത്തിന്റെ മരണം. ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിനിടെ ഇന്നലെ പുറത്തിറങ്ങിയ പീപ്പിള്‍ ഡെമോക്രസിയിലാണ്‌ സുര്‍ജിത്തിനെ അനുസ്‌മരിച്ച്‌ കാരാട്ടിന്റെ ലേഖനം.

ടി. അഭിജിത്‌

കാരാട്ടിന്റെ ലേഖനമെവിടെ കിടക്കുന്നു, അതില്‍ നിന്ന് മംഗളം ഉണ്ടാക്കിയ വാര്‍ത്ത എവിടെ കിടക്കുന്നു। കാരാട്ട് ലേഖനത്തില്‍ revisionist and sectarian എന്നുപയോഗിച്ചിട്ടുള്ളത് മംഗളത്തിനും മനോരമയ്ക്കും ഒക്കെ പ്രിയപ്പെട്ട വിഭാഗീയതയെ സൂചിപ്പിക്കാനല്ലെന്നും മറിച്ച് 60 കളിലെ ഇടത് വലത് വ്യതിയാ‍നങ്ങളെ സൂചിപ്പിക്കാനാണെന്നും മനസ്സിലാക്കാനുള്ള രാഷ്ട്രീയപ്രബുദ്ധത ലേഖകനില്ലാതെ പോയതാവില്ല। factionalism എന്ന വാക്ക് അദ്ദേഹത്തിനറിയാഞ്ഞിട്ടും ആയിരിക്കില്ല। ഏത് വിധേനയും തങ്ങള്‍ മുന്‍‌കൂട്ടി തയ്യാറാക്കി വെച്ചിട്ടുള്ള ഫ്രെയിമിലേക്ക് സംഭവങ്ങളെ ഒതുക്കാനുള്ള വ്യഗ്രതയില്‍ കൃത്യതയും അര്‍ത്ഥശുദ്ധിയുമൊക്കെ അദ്ദേഹം വേണ്ടെന്നു വെച്ചതായിരിക്കും॥

‘ഭാവനാസമ്പന്നനായ‘ പത്രപ്രവര്‍ത്തകന്‍ ലേഖകനില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും, തന്റെ ഭാവനയെയും അസംസ്കൃതവസ്തുവിനെയും വേണ്ട വിധത്തില്‍ അദ്ദേഹം ഉപയോഗിക്കുന്നില്ല എന്നൊരു തോന്നല്‍..

കൃത്യതയും വ്യക്തതയും സത്യസന്ധതയും ഒക്കെ വേണ്ടെന്നുവെക്കുകയാണെങ്കില്‍ ഉപയോഗിക്കാവുന്ന എത്രയെത്ര സുന്ദരന്‍ കഥാ സന്ദര്‍ഭങ്ങളാണ് അദ്ദേഹം മിസ് ചെയ്തത്...പഴയ കാലത്തെ പാര്‍ട്ടിയായിരുന്നു പാര്‍ട്ടി എന്നും ഇപ്പോഴൊക്കെ എന്ത് പാര്‍ട്ടി എന്നും തെളിയിക്കാമായിരുന്ന ഒന്നാംതരം സന്ദര്‍ഭങ്ങള്‍..

Surjeet belonged to a generation in the Communist Party whose political activities spanned both the pre-independence period of the struggle against British imperialism and the subsequent post-independence era.

പാര്‍ട്ടിയിലെ പഴയ തലമുറയില്‍പ്പെട്ട നേതാക്കള്‍ നല്ല അനുഭവസമ്പത്തുള്ളവരായിരുന്നുവെന്നും ഇപ്പോള്‍ ഉള്ള നേതാക്കള്‍ ഒരു വകയ്ക്ക് കൊള്ളാത്തവരെന്നും കാരാട്ട് വെളിപ്പെടുത്തി.

Surjeet made a valuable contribution in the struggle for establishing and defending the basic principles of Marxism-Leninism

ഇപ്പോഴുള്ളവര്‍ അടിസ്ഥാന ആശയങ്ങള്‍ പോലും അറിയാത്തവരാണെന്ന് കാരാട്ട് വിമര്‍ശനമുന്നയിച്ചു.

As general secretary, he steered the Party through a difficult period.....

സുര്‍ജിത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ആയ താന്‍ അത്ര പോരാ എന്ന് കാരാട്ട് സ്വയം വിമര്‍ശനപരമായി ചിന്തിക്കുന്നു..

Surjeet was imbued with the spirit of internationalism.

ഇപ്പോഴുള്ള നേതാക്കള്‍ പ്രാദേശിക വാദത്തിന്റെ പിടിയിലെന്ന് കാരാട്ട് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു..

We deeply miss his presence...

ഇപ്പോഴത്തെ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും കാരാട്ട് തുറന്നടിക്കുന്നു..

പോയത് പോയി. അടുത്ത അനുസ്മരണക്കുറിപ്പെങ്കിലും കൂടുതല്‍ വിശാലമായ സ്റ്റോറിയാക്കി മാറ്റാന്‍ ‘മ’ ചേട്ടന്മാര്‍ക്ക് കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്..

Saturday, June 27, 2009

വിലാസമില്ലാതെ സി.ബി.ഐ

പാവം സി.ബി.ഐ..

എസ്.എന്‍.സി ലാവലിന്റെ വിലാസം അറിയാതെ സമന്‍സ് അയക്കാന്‍ കഴിയാതെ അവരങ്ങനെ ബുദ്ധിമുട്ടുകയാണ്. കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി ഒരു കേസ് അന്വേഷിച്ചിട്ട് അവസാന നിമിഷം പ്രതിയുടെ അഡ്രസ് ഇല്ലെന്ന് അറിയുന്ന അന്വേഷണ ഏജന്‍സിയുടെ ഹൃദയവേദന....

എങ്ങനെ ഈ പാവങ്ങള്‍ ലാവലിന്‍ കേസ് ഇനി മുന്നോട്ട് കൊണ്ടുപോകും? ഇന്റര്‍ പോളിലെ ചേട്ടന്മാര്‍ മനസ്സുവെച്ചാലേ രക്ഷയുള്ളൂ എന്നാണ് മംഗളം പത്രം പറയുന്നത്.


ലാവ്‌ലിനു സമന്‍സ്‌ എത്തിക്കാന്‍ സി.ബി.ഐക്കു വിലാസമറിയില്ല

പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ ഒമ്പതു പ്രതികള്‍ക്കും എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി സമന്‍സ്‌ പുറപ്പെടുവിച്ചെങ്കിലും ലാവ്‌ലിനു സമന്‍സ്‌ അയയ്‌ക്കാന്‍ കൃത്യമായ വിലാസമില്ല. 'എസ്‌.എന്‍.സി. ലാവ്‌ലിന്‍, കാനഡ' എന്നു മാത്രമാണു നോട്ടീസിലുള്ളത്‌. ഇന്റര്‍പോളിന്റെ സഹായത്തോടെ കാനഡ ആസ്‌ഥാനമായ കമ്പനിയുടെ ഓഫീസ്‌ കണ്ടെത്തിവേണം സമന്‍സ്‌ കൈമാറാന്‍. അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക്‌ ആരോപണവിധേയമായ കമ്പനിയുടെ വിലാസംപോലും അറിയില്ല. രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളുമായി സി.ബി.ഐക്കു പരസ്‌പരസഹകരണമുണ്ട്‌. പ്രതികള്‍ സെപ്‌റ്റംബര്‍ 24-നു കോടതിയില്‍ ഹാജരാകാനാണു നിര്‍ദേശം. കമ്പനി പ്രതിനിധിക്കു നേരിട്ടോ അഭിഭാഷകന്‍ വഴിയോ ഹാജരാകാം.

നമ്മുടെ നാട്ടിലെ ഒരു അന്വേഷണ ഏജന്‍സി കേവലം ഒരു വിലാസത്തിനായി ഇന്റര്‍പോളിന്റെ വാതില്‍ക്കല്‍ കാത്തുകെട്ടിക്കിടക്കുക എന്നു വെച്ചാല്‍? നമുക്കുമില്ലേ ദേശാഭിമാനം? നമുക്കുമില്ലേ ധാര്‍മ്മിക രോഷം?

സി.ബി.ഐ യെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ച് ബുദ്ധിമുട്ടി, കഷ്ടപ്പെട്ട്, പാടുപെട്ട് കാനഡയിലെ ലാവലിന്‍ ഹെഡ് ഓഫീസിന്റെ വിലാസംകണ്ടെത്തിയിട്ടുണ്ട്.


ഇതാണാ വിലാസം.

SNC-Lavalin
455 René-Lévesque
Blvd. West
Montreal, Quebec
Canada H2Z 1Z3
Telephone: 514-393-1000
Fax: 514-866-0795

ഇതു പോരെങ്കില്‍ ലോകത്തില്‍ എവിടെയുമുള്ള അവരുടെ ഓഫീസ് വിലാസവും സംഘടിപ്പിച്ചുകൊടുക്കാന്‍ തയാറാണ്. വരുന്ന വഴിയില്‍ ആരെങ്കിലും സി.ബി.ഐയെ കാണുകയാണെങ്കില്‍ ഈ വിവരം ഒന്നു പറഞ്ഞേക്കണേ..

ഇനി അഥവാ ഒരു സാദാ ബ്ലോഗറോട് അഡ്രസ് ചോദിക്കാന്‍ സി।ബി।ഐക്ക് ചമ്മലുണ്ടെങ്കില്‍ അവര്‍ക്ക് സ്വയം തപ്പാനായി തൊട്ടുതാഴെഒരു വെബ് വിലാസം ഇവിടെ ഇടുന്നു। ഇവിടെ തപ്പിയാല്‍ ലോകത്തിലെ എല്ലാ എസ്।എന്‍।സി ലാവലിന്‍ ഓഫീസുകളുടെയും വിലാസം ലഭിക്കും.

പ്രണയപൂര്‍വം സിബിഐക്ക്

മംഗളം പത്രത്തിനു നന്ദി. അവരുടെ വാര്‍ത്തയില്‍ നിന്നു കിട്ടിയ തുമ്പില്ലായിരുന്നെങ്കില്‍ ..ഹോ...സി.ബി.ഐയുടെ അഡ്രസ് തപ്പല്‍ ചിലപ്പോള്‍ കട്ടപ്പൊക ആയേനേ..

Sunday, May 17, 2009

തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ലോകസഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുകൊണ്ട് ജയതി ഘോഷ് എഴുതിയ ലേഖനം പോസ്റ്റ് ചെയ്യുന്നു।

Farmers, Muslims had no faith left

By Jayati Ghosh

It is beyond doubt the general elections of 2009 have delivered a severe blow to the Left parties. Of course, it was always likely that the Left would come down from its historically high tally of 61 seats in the previous Lok Sabha elections, especially as these came overwhelmingly from only two states. But the extent of the decline in Left seats, to less than half the previous figure, nevertheless comes as a shock.

What is particularly disturbing is the performance in the two previous Left strongholds of West Bengal and Kerala. What explains this sharp deterioration?

This is a crucial question, since if the Left is to recover and grow again, as well as spread its message to other parts of the country, it is important to draw the right lessons from this defeat and to change strategy accordingly.

The lessons are likely to be different in the two states. Most people would agree that the Kerala state government is reasonably popular, and chief minister V.S. Achuthanandan certainly continues to command very high approval ratings. But the margins of victory and defeat have always been relatively small and the state has a history of consecutively shifting both Lok Sabha and Assembly victories across the two major fronts.

So even a small shift in vote percentage can cause very large shifts in the seats won or lost, and this is likely to have been the case in this election. Having said that, it is also likely that the widespread perceptions of factionalism within the main party in the Left Front, the Communist Party of India (Marxist), made people uneasy and harmed the front electorally.

The rather rigid attitude towards alliances with some smaller parties in Kerala before this particular election also did not help.

In West Bengal the picture is more disturbing. There is clear evidence of vote shifts against the ruling Left Front, and this message from the electorate cannot be ignored but must be addressed. The Left Front has ruled the state for more than three decades, providing not only stability but also many extremely positive measures for the improvement of conditions of life of ordinary people: not just the crucial land reforms that were the most extensive of any state government in the last 30 years, but the pioneering moves towards decentralisation and providing more powers to locally elected bodies.

However, in the past few years the state government of West Bengal, through its own actions or its inability to get its message across, has contributed to some loss of goodwill among the people. Three factors that have contributed to this and which must be recognised and addressed are:

The sense of alienation among the peasantry in the face of the events at Singur and Nandigram and the inability of the government to adequately justify its actions to the people or even to publicise its continuing land distribution programme;

The perceptions of discrimination among the Muslim community, even among those who have earlier been consistent Left supporters;

The feeling that the government has been more heavily influenced by the bureaucracy rather than responding to — and engaging with — the actual cadre of the parties, bright and highly committed people who have given their lives towards working for socialism and for the ideals of the Left.

To these negatives must be added some errors of omission, in terms of positive policy interventions that have not been sufficiently utilised or developed. The most important of these is the National Rural Employment Guarantee Act (NREGA), which was brought about by the United Progressive Alliance (UPA) government largely because of insistent pressure from the Left at the national level.

It is worth noting that the states in which the parties of ruling state governments have been successful in this election are those in which the NREGA has been implemented extensively and with some enthusiasm: Andhra Pradesh, Tamil Nadu, Rajasthan and Orissa.

In West Bengal there has been much less success in NREGA implementation and this is clearly a necessary and high priority task for the Left Front government. Another critical area of public intervention that requires urgent attention is the Public Distribution System (PDS) for food, which needs to be revamped, extended and strengthened in the state.

While this election result is a major setback, it can also be turned into an opportunity for Left revival and expansion, not only in these two states but across the country.

The clear result in Tripura has been little noticed, but it speaks extremely well of the solid support and popularity of the Left Front government in that state.

In other states where the Left has won seats or got many votes, it reflects the long and committed struggles of the local cadre on issues that are fundamental to the core support of these parties: land, livelihood, conditions of living and social equality. If these features are strengthened, this adversity can be turned into a stimulus for positive transformation and future growth of the Left movement in India.

*
ഡെക്കാന്‍ ക്രോണിക്കിളിലും ഏഷ്യന്‍ ഏജിലും പ്രസിദ്ധീകരിച്ചതാണ് ഇത്।

Tuesday, April 14, 2009

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക


ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

* കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
* ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
* ഇന്ത്യന്‍ പൊതുമേഖലയെ ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.
* 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
* വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.
* പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
* പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.
* സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
* ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
* തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനും ഉള്ള തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിക്കാന്‍।
* ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
* കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
* സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.
*

*Modified from PAG Bulletin

പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Friday, February 13, 2009

മാധ്യമരംഗത്തെ തിരക്കഥാകൃത്തുക്കള്‍

'' സ്വാമി, എനിക്കറിയാം ഇവരെല്ലാം കളളന്മാരാണെന്ന്‌, നമുക്കു വഴിയുണ്ടാക്കാം അല്‍പം കൂടി സമയം വേണം''

''താനിതു വേണ്ടവിധം പരിശോധിച്ച്‌ ആവശ്യമായതു ചെയ്‌താല്‍ പാര്‍ട്ടി രക്ഷപ്പെടും അതല്ലെങ്കില്‍ ചക്കരക്കുടം ഇവറ്റകള്‍ മോന്തി പാര്‍ട്ടിയെ നശിപ്പിക്കും''

ബൂലോഗത്തിനിതെന്തു പറ്റി, വന്ന് വന്ന് വഴിയേ പോകുന്നവനൊക്കെ തിരക്കഥയും നാടകവും നോവലും എഴുതാന്‍ തുടങ്ങിയോ എന്നാണോ ആലോചിക്കുന്നത്? അതോ ഏത് രഞ്ജി പണിക്കര്‍ ചിത്രത്തിലെ ഡയലോഗ് ആണിതെന്നോ? പഴയ ടി. ദാമോദരന്‍ ചിത്രങ്ങളിലൊന്നിലെ ഡയലോഗെന്ന്?

തെറ്റിപ്പോയി കൂട്ടരേ...ബൂലോഗത്തിനൊന്നും പറ്റിയിട്ടുമില്ല രഞ്ജി പണിക്കരോ ടി ദാമോദരനോ ആ ഡയലോഗ് എഴുതിയിട്ടുമില്ല.

മംഗളം ദിനപ്പത്രത്തിലെ രാഷ്ടീയ വിശകലന റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയതാണിത്. ഇവറ്റകള്‍ ചക്കരക്കുടം മോന്തുന്ന ആ സീന്‍ ഒന്ന് ആലോചിച്ചു നോക്കുക. കോള്‍മയിര്‍ ഉണ്ടാകുന്നില്ലേ?

മലയാള മാധ്യമരംഗത്തെ പുത്തന്‍ പ്രവണതകളൊലൊന്നാണോ ഇത്? ഉദ്ദേശിക്കുന്ന കടവില്‍ വാര്‍ത്തയെ കൊണ്ടു ചെന്നെത്തിക്കാന്‍ വാര്‍ത്തകള്‍ക്കിടയില്‍ തട്ടുപൊളിപ്പന്‍ ഡയലോഗ് രണ്ടെണ്ണം കയറ്റുക. വാര്‍ത്തയേത് തിരക്കഥയേത് എന്ന് തിരിച്ചറിയാതെ ജനം വട്ടം കറങ്ങണം.

ചില കത്തുകള്‍ പുറത്ത് വന്നിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഡയലോഗുകള്‍ പറയുന്നത് ആരൊക്കെയായിരിക്കുമെന്ന് ഊഹിക്കാമോ?

പാര്‍ട്ടി എന്ന് ഏതെങ്കിലും മാധ്യമങ്ങളില്‍ കണ്ടാല്‍ അതേത് പാര്‍ട്ടി എന്ന് ഊഹിക്കാന്‍ വല്ല പ്രയാസവുമുണ്ടോ? പാര്‍ട്ടി എന്ന് മാധ്യമങ്ങള്‍ അംഗീകരിക്കുന്ന ഒരേ ഒരെണ്ണമേ ഭൂമിമലയാളത്തിലുള്ളൂ... (ബാക്കിയൊക്കെ കുടുംബസ്വത്തോ, നിക്ഷിപ്ത താല്പര്യക്കാരുടെ കൂട്ടുകെട്ടോ ആണെന്നായിരിക്കും പാവങ്ങള്‍ അറിയാതെ വരികള്‍ക്കിടയിലൂടെ കൊള്ളിച്ചു പറയുന്നത്.)

കക്ഷി രാഷ്ട്രീയമായിപ്പോകും എന്നത് കൊണ്ട് പാര്‍ട്ടിയുടെ പേരു വിടാം.ഡയലോഗ് അടിച്ചത് ആരാണെന്ന് പറയാം...ചൂടായി നില്‍ക്കുന്ന സ്വാമിയെ സമാധാനിപ്പിക്കുന്ന തരത്തില്‍ ആദ്യ ഡയലോഗ് അടിക്കുന്നത് പ്രകാശ് കാരാട്ട്. നിന്റെ വാചകമടിയൊന്നും എനിക്ക് കേള്‍ക്കണ്ടടേയ്.. വേണേല്‍ ചെയ്യെടേയ് എന്ന മട്ടില്‍ പ്രതികരിക്കുന്നത് അന്തരിച്ച സഖാവ് ഇ. ബാലാനന്ദന്‍ എന്ന സ്വാമി‍. ബാലാനന്ദന്‍ അയച്ചെന്ന് ഇവരും അയച്ചില്ലെന്ന് അവരും പറയുന്ന കത്ത് കൊടുത്ത് കുറച്ച് കാലത്തിനുശേഷം ബാലാനന്ദന്‍ പ്രകാശ് കാരാട്ടിനെ കണ്ടു മുട്ടുന്ന നിര്‍ണ്ണായകമായ കഥാ സന്ദര്‍ഭത്തിലാണീ ഡയലോഗ് പിറക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ക്ഷമിക്കണം പത്രറിപ്പോര്‍ട്ടര്‍ ഡി. ധനസുമോദ്. ചിത്രമേതെന്ന് പറയാനൊരുങ്ങി വീണ്ടും ക്ഷമ ചോദിക്കുന്നില്ല. ജനശക്തി വാരിക പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന റിപ്പോര്‍ട്ടിന്റെ ട്രെയിലര്‍ ആണിതെന്ന് അതിലൊരു സൂചനയുണ്ട്.

എന്തൊരു കാലം. വാര്‍ത്തക്ക് വരെ ട്രെയിലര്‍ ആയിത്തുടങ്ങി.

എന്തായാലും പുതിയ പുതിയ റിപ്പോര്‍ട്ടിംഗ് ശൈലികള്‍ വെട്ടിത്തുറക്കുന്ന മാധ്യമപ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍.

ഈ നിലയ്ക്കൊക്കെ പോയാല്‍ ഒറ്റ കുഴപ്പമേയുള്ളൂ. ദിനപ്പത്രങ്ങളും അവരിറക്കുന്ന സിനിമാ വാരികകളും ആഴ്ചപ്പതിപ്പുകളും ഒക്കെ തമ്മില്‍ തിരിച്ചറിയാന്‍ ഇശ്ശി ബുദ്ധിമുട്ടും. മോളിവുഡ്/മല്ലുവുഡ് എന്നൊക്കെ പറഞ്ഞാല്‍ മാധ്യമരംഗത്തെപ്പറ്റിയാണോ സിനിമാരംഗത്തെപ്പറ്റിയാണോ എന്ന് കണ്‍ഫ്യൂഷന്‍ ആയിത്തുടങ്ങും.

എന്തായാലും മുഴുവന്‍ തിരക്കഥയും ഇവിടെ വായിച്ച് രസിച്ചോളൂ.

മാധ്യമങ്ങള്‍ സി.ബി.ഐക്ക് പഠിക്കുമ്പോള്‍..

2009 ഫെബ്രുവരി 11ലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ അഞ്ചാം പേജില്‍ മൂന്നു കോളത്തില്‍ ഒന്നാം തരമൊരു ഇന്‍‌വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനായുള്ള സാദ്ധ്യതാ പഠന റിപ്പോര്‍ട്ട് ലാവലിന്റെ ഒത്താശയോടെ തയ്യാറാക്കിയതാണെന്ന് സി.ബി.ഐ. കണ്ടെത്തി എന്ന് പേരുകളും, തീയതികളും ഉദ്ധരിച്ച് പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിണറായി വിജയന്‍ എന്ന മുന്‍ വൈദ്യുതി മന്ത്രിയുടെ താല്പര്യം മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് സി.ബി.ഐ കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വിവരം ജനങ്ങള്‍ മുന്‍പാകെ അവതരിപ്പിക്കുകയാണ് പ്രത്യേക ലേഖകന്‍. മൊത്തം വാര്‍ത്തയും വായിച്ച് കഴിഞ്ഞപ്പോള്‍ പിണറായി വിജയനെ മുന്‍ കാല പ്രാബല്യത്തോടെ തൂക്കിക്കൊന്നാല്‍ പോലും അതില്‍ തെറ്റു പറയാന്‍ കഴിയില്ല എന്നേ പാവം വായനക്കാരന്‍ ഉറപ്പിയ്ക്കൂ.

ഒത്താശ, ദുരൂഹമായ പഠന റിപ്പോര്‍ട്ട്, സംശയാസ്പദമായ റിപ്പോര്‍ട്ട്, ദുരുദ്ദേശ്യം, ഗൂഢാലോചന, ക്രിമിനല്‍ ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള പദങ്ങള്‍ വാരിവിതറിയ പ്രസ്തുത വാര്‍ത്ത ചില്ലിട്ടു വെയ്ക്കണമെന്നും, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനായി സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും വായനക്കാരനു തോന്നും. അത്രമാത്രം കിടിലം.

അതിലെ ഏറ്റവും പ്രധാനമായ ഭാഗം വായിക്കുക...

ഈ സാധ്യതാ പഠന റിപ്പോര്‍ട്ട്‌ സംശയാസ്‌പദമായിരുന്നുവെന്ന്‌ കേസിലെ അഞ്ചാംപ്രതിയും റിട്ടയേര്‍ഡ്‌ ചീഫ്‌ എന്‍ജിനീയറുമായ എം. കസ്‌തൂരിരംഗ അയ്യര്‍ക്ക്‌ അറിയാമായിരുന്നു. എന്നിട്ടും ദുരുദ്ദേശ്യത്തോടെ, കരാറിനു വേണ്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ മൂന്നു പേജുള്ള കുറിപ്പോടെയാണ്‌ അത്‌ നല്‍കിയത്‌. കേസിലെ ഒന്‍പതാം പ്രതിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സി.ബി.ഐ. ആരോപിച്ചു. പിണറായിയുടെ താത്‌പര്യം മാത്രമാണ്‌ കരാറില്‍ ഉള്ളതെന്നും സി.ബി.ഐ. പറയുന്നു.

പിണറായി വിജയന്റെ തല ഉരുളുവാന്‍ ഇനി അധികം നാള്‍ വേണ്ടി വരില്ല അല്ലേ?

ഒന്നു നില്‍ക്കണേ...

നമുക്കിതിന്റെ നാള്‍ വഴി ഒന്ന് പരിശോധിച്ചാലോ?

സി.എ. ജി റിപ്പോര്‍ട്ട് എന്ന ഔദ്യോഗിക രേഖ തന്നെയാകട്ടെ അവലംബം. അതില്‍ ഇങ്ങനെ പറയുന്നു.

3.10. Feasibility of renovation of the three projects was studied (September
1995) by a retired Chief Engineer of the Board who was later identified by the
Board itself as a consultant to SNC. Based on the consultant's report and
further discussions, contracts were signed (February 1996) with SNC for
providing technical services for management, engineering, procurement and
construction supervision to ensure completion of the projects within three
years.

1995 സെപ്തംബറിലാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് സി.എ.ജി പറയുന്നു. അന്ന് കേരളം ഭരിച്ചിരുന്നത് ആരായിരുന്നു? വൈദ്യുതി മന്ത്രി ആരായിരുന്നു? എല്‍.ഡി.എഫ് , പിണറായി വിജയന്‍?

പ്രത്യേകിച്ച് എടുത്തു പറയുന്നില്ലെങ്കിലും ആ വാര്‍ത്ത വായിച്ചാല്‍ അങ്ങിനെ ഉറപ്പിക്കാന്‍ പറ്റും. വാര്‍ത്തയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡുണ്ട്, ഒരു മുന്‍ മന്ത്രിയുടെ പേരുണ്ട്. ഗൂഢാലോചനയുണ്ട്. അപ്പോ പിന്നെ ഉറപ്പിക്കാനാണോ പാട്?

ഉറപ്പിച്ചു.

എന്നാലും വെറുതെ ഒരു ഫ്ലാഷ് ബാക് അടിച്ചു നോക്കി.

ശ്ശെടാ......അന്ന് കേരളം ഭരിച്ചിരുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ അല്ലേ? വൈദ്യുതി മന്ത്രിയായിരുന്നത് ജി കാര്‍ത്തികേയന്‍?

ഒന്നു കൂടി ഉറപ്പിക്കാനായി വാര്‍ത്തയിലെ ചില തീയതികള്‍ കൂടി പരിശോധിക്കാമെന്നു വെച്ചു.

കരടു രേഖയും മാന്ദദണ്ഡങ്ങളും ലാവലിന്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ തീയതി 1996 ജനുവരി 3.

technical services for management, engineering, procurement and construction supervision to ensure completion of the projects within three years എന്ന നിബന്ധനയോടെ കരാര്‍ ഒപ്പു വെച്ചത് 24 ഫെബ്രുവരി 1996.

ഈ തീയതികളിലെല്ലാം കേരളം ഭരിച്ചിരുന്നത് ആരായിരുന്നു?

ഫ്ലാഷ് ബാക്കില്‍ തെളിഞ്ഞത് സത്യം തന്നെ. അന്ന് ഭരിച്ചിരുന്നത് യു.ഡി.എഫ്. 1996 ഫെബ്രുവരി 24ന് സംശയാസ്പദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പു വെച്ചത് വൈദ്യുതി മന്ത്രി ജി.കാര്‍ത്തികേയന്‍.

നാണക്കേടായി. ഇതിനെയാണോ കിടിലം എന്നും ചില്ലിട്ടുവെക്കണമെന്നും കുറച്ച് മുന്‍പേ പറഞ്ഞത്?

ഇത്തരമൊരു സംഭവത്തെയാണല്ലോ വാര്‍ത്തയിലൊരിടത്തും അന്ന് കേരളം ഭരിച്ചിരുന്നത് ആരായിരുന്നുവെന്നോ മന്ത്രി ആരായിരുന്നുവെന്നോ പറയാതെ പിണറായി വിജയന്റെ പേരു ചേര്‍ത്ത്, സി.ബി.ഐയുടെ കണ്ടെത്തലെന്ന മട്ടില്‍ പ്രത്യേക ലേഖകന്‍ അവതരിപ്പിക്കുന്നത്. സമ്മതിക്കണം.

1996 മെയ്‌മാസം ഇടത് പക്ഷം അധികാരത്തില്‍ വരുമെന്നും താനായിരിക്കും വൈദ്യുതി മന്ത്രി എന്നും മുന്‍‌കൂട്ടി കാണുകയും അതിനനുസരിച്ച് 1995 സെപ്തംബറില്‍ തന്നെ ദുരൂഹമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തണമെങ്കില്‍ പിണറായി വിജയന്‍ ആരായിരിക്കണം മോന്‍? അദ്ദേഹത്തെ തൂക്കിക്കൊല്ലണമെന്ന് ലേഖകന്‍ ആവശ്യപ്പെടാത്തത് ഭാഗ്യം.

ഒരു സുഹൃത്ത് സൂചിപ്പിച്ചപോലെ ഈ വിധം ഭാവനാ സമ്പന്നനായ പ്രത്യേക ലേഖകന്റെ സേവനം പൂര്‍ണമായും സിബിഐയ്ക്കു തന്നെ വിട്ടുകൊടുത്താല്‍ കുറ്റാന്വേഷണ രംഗത്ത് എന്തെന്ത് അത്ഭുതങ്ങള്‍ നടക്കില്ല. ഇന്റര്‍പോളിലോ സ്കോട്ട്‍ലാന്റ് യാര്‍ഡിനോ ആണ് ഈ മഹാന്റെ സേവനം കിട്ടുന്നതെങ്കില്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഒരു ക്രിമിനല്‍ ഗൂഡാലോചനയും നടത്താന്‍ ഒരുത്തനും ധൈര്യപ്പെടില്ല. മാതൃഭൂമി മുതലാളിമാരേ പ്ലീസ്, ഈ പ്രത്യേക ലേഖകനെ സിബിഐയിലെടുപ്പിക്കൂ...സിബിഐ നടത്തിയ അത്ഭുതകരമായ ഈ കണ്ടെത്തല്‍ തോണ്ടിയെടുത്ത് അവതരിപ്പിച്ച പത്രപ്രവര്‍ത്തന പ്രതിഭ, പ്രത്യേക ലേഖകന്‍ എന്ന മറയ്ക്കുളളില്‍ ഒളിഞ്ഞിരിക്കുന്നതിന്റെ ആന്തരികാര്‍ത്ഥം ഒരു പക്ഷെ അവിഹിത ഗര്‍ഭത്തിലെ സന്തതിയ്ക്ക് സ്വന്തം പേര് സൂചിപ്പിക്കുന്ന ഇനിഷ്യലിടാന്‍ അറയ്ക്കുന്നവന്റെ മനോനിലയാകും.

എന്തായാലും കുറച്ച് കാലമായി മാധ്യമങ്ങളില്‍ പലതിലും സേതുരാമയ്യര്‍മാരുടെ അയ്യരുകളിയാണ്. വിജിലന്‍സും, സി.ബി.ഐയും കോടതിയും, പി.ബിയും ഒക്കെ ചെയ്യാന്‍ പോകുന്നതും ചിന്തിക്കുന്നതുമൊക്കെ നമുക്കതിനാല്‍ മുന്‍‌കൂട്ടി വായിക്കാനാകുന്നു. പ്രവചനാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകകള്‍. അതിന്റെ കൂട്ടത്തില്‍ കുറെക്കാലം മുന്‍പ് സ്വരാജ് എന്ന എസ്. എഫ്. ഐ സെക്രട്ടറി ഇത്തരം പത്രപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദവും പ്രത്യേകം സ്മരണീയമാണ്. പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം.

ഇന്റര്‍നെറ്റ് വഴി ഒരു ചെലവുമില്ലാതെ ആര്‍ക്കും കിട്ടാവുന്നതാണ് ലാവലിന്‍ കരാര്‍ സംബന്ധിച്ച് സിഎജി നല്‍കിയ റിപ്പോര്‍ട്ട്. അതിലെ ഓരോ ഖണ്ഡികയിലും പിണറായി വിജയന്‍ എന്ന പേരുമെഴുതി, സിബിഐ കണ്ടെത്തി എന്ന വാക്കുകള്‍ തിരുകിക്കയറ്റിയാല്‍ എല്ലാ ദിവസവും എട്ടുകോളം എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കുളള വകുപ്പായി. ഒരു മൊബൈല്‍ കമ്പനിയുടെ മുന്‍പേജ് പരസ്യം കിട്ടിയതു കൊണ്ട്, അതുകൊണ്ട് മാത്രം വാര്‍ത്ത അഞ്ചാം പേജില്‍ ഒതുങ്ങിപ്പോയി.. അല്ലെങ്കില്‍ ഒന്നാം പേജില്‍ തന്നെ അച്ചടിച്ച്, വേണ്ടപ്പെട്ടവരെ പ്രസാദിപ്പിച്ചേനെ, കാളകൂടാഭ പേറുന്ന മാധ്യമ വിദൂഷകന്മാര്‍.

കഷ്ടം.

Monday, January 26, 2009

കുറ്റിച്ചൂലുകളും വാക്വം ക്ലീനറുകളും

ജനാധിപത്യം എത്ര വ്യാഖ്യാനക്ഷമതയുള്ള പദം...

മുകളില്‍ നിന്നു താഴേയ്ക്കാണോ താഴെ നിന്ന് മുകളിലേയ്ക്കാണോ ജനാധിപത്യം വികസിക്കേണ്ടത് എന്ന വിഷയം തന്നെ ജീവിതകാലം മുഴുവന്‍ ചര്‍ച്ച ചെയ്യാനുള്ളതുണ്ടെന്ന് തോന്നുന്നു. തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളാണെങ്കില്‍ പിന്നെ പറയാനുമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെക്കുറിച്ചുള്ള പ്രാഥമികചര്‍ച്ചകള്‍ എന്ന് തുടങ്ങണം എന്നതിനെപ്പറ്റി കൂടിയാലോചിക്കാനുള്ള യോഗത്തിന്റെ തീയതി തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാണ്ടിനാണോ അതോ കൂതറ ഡി.സി.സി പ്രസിഡന്റിനാണോ എന്ന വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ അണികള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കണോ വേണ്ടയോ, പാര്‍ലിമെന്റ് സീറ്റിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ഹൈക്കമാണ്ടാണോ ലോ കമാണ്ടാണോ തുടങ്ങി എല്ലാം പ്രസക്തമായ കാര്യങ്ങള്‍ തന്നെ.

സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്നുള്ള ചില വാര്‍ത്തകളുടെ ഫോളോ അപ് ഡല്‍ഹിയില്‍ നിന്നും വന്നത് വായിച്ചപ്പോള്‍ വാചാലനായിപ്പോയതാണ്. ക്ഷമിക്കുക.

ടോം വടക്കന്‍ തൃശ്ശൂരില്‍ നിന്നും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞത്രെ. അതിനെതിരെ ഡി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസന്‍ ജനാധിപത്യപരമായിത്തന്നെ സോണിയാ ഗാന്ധിക്ക് പരാതി അയക്കുകയും ചെയ്തു. അതിനു മറുപടിയായി ടോം വടക്കന്‍ പറഞ്ഞത് ഇങ്ങനെ.

തൃശൂര്‍: തൃശൂരുകാരല്ലാത്ത സ്ഥാനമോഹികളുടെ താല്‍പ്പര്യമാണ് ഡി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തിനു പിന്നിലെന്നും ഹൈക്കമാന്റ് എവിടെ നിര്‍ദേശിച്ചാലും താന്‍ മല്‍സരിക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി ടോം വടക്കന്‍. എന്നാല്‍, മല്‍സരിക്കാന്‍ പറഞ്ഞാല്‍ തിരഞ്ഞെടുക്കുക തൃശൂരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ജനിച്ചതും വളര്‍ന്നതും തൃശൂരിലാണ്. ഡി.സി.സി പ്രസിഡന്റല്ല പാര്‍ലമെന്റ് സീറ്റുകള്‍ നിശ്ചയിക്കുന്നത്. എല്ലാ ജില്ലയിലെയും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ സീറ്റുകളെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ എ.ഐ.സി.സിക്ക് എന്താണു പ്രസക്തിയെന്നു ടോം ചോദിച്ചു. ഹൈക്കമാന്റുമായി അടുത്തുപ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാരനാണു താന്‍. ജനങ്ങളാണു വിജയസാധ്യത നിര്‍ണയിക്കുന്നത്. മല്‍സരിക്കുമെന്ന് ആരെയും അറിയിച്ചിട്ടില്ല. എല്ലാം ഹൈക്കമാന്റ് തീരുമാനിക്കും. തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ ഡി.സി.സി പ്രസിഡന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഇത് അച്ചടക്കലംഘനമാണ്. ഞാനൊരു വാക്വം ക്ളീനറാണെന്നും തൃശൂര്‍ വൃത്തിയാക്കാനാണു വന്നിരിക്കുന്നതെന്നും കുറ്റിച്ചൂല്‍പ്രയോഗത്തെ പരാമര്‍ശിച്ച് അദ്ദേഹം പ്രതികരിച്ചു.

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാവുമ്പോള്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികം. അതില്‍ തെറ്റൊന്നുമില്ല. എന്നാലും ടോം വടക്കന്‍ പറഞ്ഞ ചില വിഷയങ്ങള്‍ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു.

എല്ലാ ജില്ലയിലെയും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ സീറ്റുകളെക്കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ എ.ഐ.സി.സിക്ക് എന്താണു പ്രസക്തിയെന്നും, എല്ലാം ഹൈക്കമാണ്ട് തീരുമാനിക്കുമെന്നും പറഞ്ഞത് തികച്ചും സത്യസന്ധമാണെന്ന് പറയാതെ വയ്യ മുകളില്‍ നിന്ന് താഴോട്ട് ഒഴുകുന്ന ജനാധിപത്യമുള്ള പാര്‍ട്ടികളെ സംബന്ധിച്ച് നൂറുശതമാനം കൃത്യമായ പ്രസ്താവന. ചുമരടിക്കുന്നവനും പോസ്റ്ററൊട്ടിക്കുന്നവനുമൊക്കെ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഹൈകമാണ്ടിന്റെ കമാണ്ട് ശോഷിച്ചു പോകില്ലേ? ഹൈക്കമാണ്ടുമായി അടുത്തുപ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാരനാണു താന്‍ എന്നുമുണ്ട് ടോമിന്റെ പ്രസ്താവനയില്‍. അങ്ങനെ തന്നെയാണ് വേണ്ടത്. ജനാധിപത്യം എവിടെയാണോ കൂടുതല്‍ ഉള്ളത് അവിടെ തന്നെ വേണം നാം അടുത്ത് പ്രവര്‍ത്തിക്കാന്‍. ജനങ്ങളോട് പോകാന്‍ പറ എന്നു പറയാത്തത് ടോം വടക്കന്റെ മാന്യത. അല്ലെങ്കില്‍ മിടുക്ക്. കാരണം അവരാണ് വിജയസാധ്യത നിശ്ചയിക്കുന്നത് എന്നത് മറക്കരുതല്ലോ. ടോം വടക്കന്‍ കുറ്റിചൂലാണെന്ന് ഡി.സി.സി പ്രസിഡണ്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മോശമായിപ്പോയി. താനൊരു കുറ്റിച്ചൂലല്ല കൂടിയ ഇനമാണെന്നദ്ദേഹത്തിന് തുറന്നടിക്കേണ്ടി വന്നത് അതുകൊണ്ടല്ലേ? വാക്വം ക്ലീനര്‍ കുറ്റിച്ചൂലിന്റെ കൂടിയ സൈസ് സാധനം അല്ലേ?

തൃശ്ശൂര്‍ വൃത്തിയാക്കാനാണ് താന്‍ വന്നിരിക്കുന്നത് എന്ന പ്രസ്താവന തൃശ്ശൂര്‍ക്കാര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു എന്നാണ് കേട്ടത്. ഒരാളെ നോക്കിയിരിക്കുകയായിരുന്നുവത്രെ അവര്‍. അത്രമാത്രം കൊതുകല്ലേ ഇപ്പോള്‍ കേരളത്തില്‍.

ലിങ്കിടുന്നത് ജനാധിപത്യപരമാണോ അല്ലയോ എന്ന ശങ്ക വിട്ടുമാറാത്തതുകൊണ്ട് വാര്‍ത്തകള്‍ക്ക് ലിങ്ക് ഇടുന്നില്ല. when you are in doubt, don't do it എന്നല്ലേ....

അപ്പോ എല്ലാം പറഞ്ഞപോലെ..

Thursday, January 15, 2009

മറ്റാരുടെയോ രക്തം, മറ്റാരുടെയോ കുഞ്ഞുങ്ങള്‍

ഒന്ന്

MR. LEHRER: Mr. Vice President, getting from there to here, 4500 Americans have died, at least a hundred thousand Iraqis have died. Has it been worth that?

VICE PRES. CHENEY: I think so.

(Cheney Reflects on Legacy, Defends Interrogation Policy)


രണ്ട്

2008 ഡിസംബര്‍ 27ന് ഗാസയിലെ ഷിഫാ ആ‍ശുപത്രിക്ക് പുറത്ത് മൃതദേഹങ്ങള്‍ക്കിടയില്‍ നിരത്തിയിട്ടിരിക്കുന്ന കുഞ്ഞിനരികിലിരുന്ന് വിലപിക്കുന്ന ഒരു പാലസ്തീന്‍‌കാരന്‍।

ഇന്നത്തെ പത്രത്തിലെ വാര്‍ത്തയനുസരിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. കൊല്ലപ്പെട്ടവരെ അടക്കാന്‍ സ്ഥലം തികയുന്നില്ലത്രെ. ജനവാസകേന്ദ്രങ്ങളെ ഇസ്രയേല്‍ പുത്തന്‍ തലമുറ ബോംബുകള്‍ പരീക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നതായും വാര്‍ത്തയുണ്ട്.

മൂന്ന്

You've never done nothing
but build to destory
You play with my world
Like its your little toy
You put a gun in my hand
and you turn from my eyes
And you turn and run farther
While the fast bullets fly

You fasten the triggers
for the others to fire
you sit back and watch
white the death count gets higher
You hide in your mansions
While young people's blood
Flows out of their bodies
And gets buried in the mud

Let me ask you one question
Is you money that good?
Will it bring you forgiveness?
Do you think that it could?
I think you will find
When your death takes its toll
All the money you made
Will never bring back your soul.

Bob Dylan, "Masters of War," 1962

*
പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്.

Tuesday, January 13, 2009

ഒരു കോര്‍പ്പറേറ്റ് കവിതയില്‍ നിന്ന്...

...................................
...................................
...................................
...................................

സത്യത്തില്‍
കണക്ക് തിരുത്തുമ്പോള്‍
എനിക്കറിയാമായിരുന്നു

എന്നെ ഒരു - മോനും
ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന്.

ഏറ്റവും ചെറിയ കുറ്റം മാത്രം ചുമത്തി
എന്നെ രക്ഷിക്കാന്‍ ഇവിടെ ആളുണ്ടാകുമെന്ന്.
ഏഴുവര്‍ഷം വരെ ലഭിക്കാവുന്ന ശിക്ഷക്കര്‍ഹന്‍
എന്നെഴുതാന്‍ പത്രങ്ങള്‍ മത്സരിക്കുമെന്ന്.
ഒരു കൊല്ലത്തിന് ആയിരം കോടി നഷ്ടമല്ലെന്ന്.

അകത്ത് സുരക്ഷിതനായി
ഇരിക്കുമ്പോഴും കമ്പനിയെ രക്ഷിക്കാന്‍
പണമിറക്കാന്‍ ആളുണ്ടാകുമെന്ന്
ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാകുമെന്ന്

ഹയര്‍ ആന്‍ഡ് ഫയര്‍ ആണ്
കമ്പനിയുടെ ആപ്തവാക്യമെങ്കിലും
കമ്പനികളിലെ 53000 തൊഴിലാളികളുടെ പേരും പറഞ്ഞ്
സഹായം എന്റെ കമ്പനിക്കെത്തുമെന്ന്
എന്റെ രക്ഷക്കെത്തുമെന്ന്.

...................................
...................................
...................................
...................................

കൂടിപ്പോയാല്‍ കുറച്ച് കാലം
ഗോതമ്പുണ്ട തിന്നുന്നുവെന്ന് അഭിനയിച്ചാല്‍ പോരേ
അകത്തെന്താണെന്ന് പുറത്തറിയില്ലല്ലോ.
സി ക്ലാസ് തടവുകാരന്‍ എന്ന് പത്രങ്ങള്‍ പറയുമെങ്കിലും
അക്ഷരമാല തുടങ്ങുന്നത് സി യിലാണല്ലോ.

അറസ്റ്റ് വരിച്ചതിലും സത്യമുണ്ട്.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ സ്നേഹസാന്ത്വനങ്ങള്‍
യു.എസ്സിലെ കോടതികളില്‍ പ്രതീക്ഷിക്കരുതല്ലോ.

...................................

ഐ ലവ് യു ഇന്ത്യാ...
ഐ ലവ് യു ഇന്ത്യാ...

...................................
...................................
...................................

Sunday, January 11, 2009

ബുക്ക് റിപ്പബ്ലിക് പുസ്തകപ്രകാശനം - വാര്‍ത്തകള്‍

ചിത്രത്തിനു കടപ്പാട്: ശ്രീനി ശ്രീധരന്‍

നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ പ്രകാശനത്തെ സംബന്ധിച്ച് വന്ന വാര്‍ത്തകള്‍.

ഇന്ത്യന്‍ എക്സ്പ്രസ്സിലെ വാര്‍ത്ത

Movie out of a blog

KOCHI: It’s a proud moment for Malayalam bloggers. Five youngsters from blogosphere have raised the status of blogs to that of a creative platform by coming up with a first-of-its-kind video feature based on a blog story. The film, titled ‘Parole’, which had its first screening at Thiruvananthapuram on Wednesday, celebrates the success story of the unity of a group of bloggers. The film will be screened at Changampuzha Park, Kochi at 4.30 pm on Saturday. A quick rewind: Manikantan, one of the first-generation Malayalam bloggers (he is only 33), published a story on his blog, ‘Sankuchithan’, almost three years ago. He also posted the screenplay of the story under the title ‘Parole’, which has now been captured on video by Sanal Sasidharan, another blogger.

Mani and Sanal had their first meeting in the blog world. To be precise, through Sanal’s blog ‘Sanathanan’. Sanal had a brief stint with direction in 2001 when he and a group of youngsters based in Neyyattinkara established Kazhcha Chalachitravedi out of their love for cinema. The group produced a video film ‘Wonder World’, which Sanal posted on his blog and which caught Manikantan’s eye. The rest will soon be history.

``We decided to make the screenplay into a movie and then everything began falling into place. Since we had this huge world of netizens to support us, what began as a five-member venture grew into a 50-member close-knit group. We didn’t go after mainstream personalities to handle any role in its creation, so the making of the movie was comparatively an easy affair,’’ says Sanal.

The only big name in the crew is that of editor Ajithkumar who has been associated with film-makers like Adoor Gopalakrishnan. The protagonist is a young boy, Kannan, played by Aditya. Of the other two child artists in the film, Kalyani, who plays the role of Ammu, is a blogger’s daughter. Another child artist Abhijit is Sanal’s nephew. Karamana Sudheer (son of Karamana Janardhanan Nair) and Sandhya Ramesh (Amrita TV’s ‘Vanitha Ratnam’ fame) also handle leading roles. Venu Pattambi is the art director of the film.

“We adults can deal with migrant life, but kids are not able to do that easily. In the film, Kannan finds it heart-breaking when he is about to be taken abroad after a long stay in his village,” Sanal explains.

The shooting of the 50-minute film took only two months and covered Chathanoor and neighbouring areas. The budget of the film was limited to Rs 2.5 lakh with three of the five-member blogger group pooling in the money. Apart from Mani (who is presently in Dubai) and Sanal, Shaji, Dileep and Kumar form the rest of the group.

So, what’s next? “We plan to make a cinema one day. Being bloggers always keeps us connected to a larger section, which is sure to lead us to our dream,” Sanal says.



*
ഹിന്ദുവിലെ വാര്‍ത്ത

Book, movie by bloggers a hit

KOCHI: Scores of bloggers on Saturday met up at Changampuzha Park, Edapally, to release Nilaviliye Kurichulla Kadamkathaka, a collection of 49 poems authored by South Korea-based Keralite researcher T.P. Vinod. Published by the newly formed Book Republic, a commune of non-resident Keralite bloggers, the book was released by award-winning poet and blogger P.P. Ramachandran. Blogger N.G. Unnikrishnan received the first copy.

The group, aiming at carving a niche in the publishing industry by creating a unique system of book publishing, brought out the volume by pooling in money from members of the bloggers' network. They also plan to bring out CDs in a bid to promote quality woks of art and literature.

A Kaviyarangu, poetry reading session was also organised as part of the book release function in which writers P.P. Ramachandran, N.G. Unnikrishnan, P.N. Gopikrishnan, G. Ushakumari, Sebastian, Vishnu Prasad, Latheesh Mohan, Sanal Sasidharan and several others participated. Books by bloggers T.P. Anilkumar and Christian Joseph were on display at the venue. Another attraction was a sitar recital by T. Vinod Sankaran.

Parole, a short film based on a story and script written by blogger K.V. Manikantan (author of blog, Sankuchitham) and directed by Sanal Sasidharan (author of blog, Sanathanam) was screened as part of the event.

*
ഈ പരിപാടിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍।

യാരിദ് പോസ്റ്റ് ചെയ്ത പുസ്തകപ്രകാശന ചടങ്ങിന്റെ വീഡിയോ ഇവിടെ

Monday, January 5, 2009

ബ്ലോഗ് കൂട്ടായ്മക്ക് ഭാവുകങ്ങള്‍

2009 ജനുവരി 5ലെ ദേശാഭിമാനി ദിനപ്പത്രത്തിലെ വാര്‍ത്ത
ലാപുടയ്ക്കും ബുക്ക് റിപ്പബ്ലിക്കിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

Saturday, January 3, 2009

‘അബ്രഹാമിന്റെ സന്തതികള്‍’ക്കൊരു അനുബന്ധം

അബ്രഹാമിന്റെ സന്തതികള്‍ എന്ന സൂരജിന്റെ പോസ്റ്റിനു അനുബന്ധമായി ശ്രീ വേണു അമ്പലപ്പടി രചിച്ച ‘പലസ്തീന്‍ പ്രശ്നം ഒരു ചരിത്രാന്വേഷണം’ എന്ന പുസ്തകത്തിലെ പതിനഞ്ചാം അദ്ധ്യായം പോസ്റ്റുന്നു.

1948ലെ അറബ് ഇസ്രയേല്‍ യുദ്ധം

“1948 മെയ് 15ന് ഇസ്രയേല്‍ നിലവില്‍ വന്നു. ഉടന്‍ തന്നെ നവജാതശിശുവിനെ ഞെക്കിക്കൊല്ലാന്‍ അയല്പക്കത്തുള്ള അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അറബികളുടെ സംയുക്തസേനയെ ഇസ്രയേല്‍ നിശ്ശേഷം തോല്‍പ്പിക്കുകൌം കൂടുതല്‍ ഭൂമി പിടിച്ചടക്കുകയും ചെയ്തു.” ഇസ്രയേല്‍ രൂപവല്‍ക്കരണത്തെത്തുടര്‍ന്ന് പലസ്തീന്‍ മേഖലയില്‍ നടന്ന യുദ്ധത്തെക്കുറിച്ച് ഏതാണ്ട് എല്ലാ ചരിത്രപുസ്തകങ്ങളിലും പ്രതിപാദിക്കുന്ന രീതിയുടെ സാമാന്യവല്‍ക്കരണമാണ് മുകളില്‍ കൊടുത്തത്.

പലസ്തീന്‍ മണ്ണിന്റെ 57% ഭാഗം വിദേശികള്‍ക്ക് ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം ഉണ്ടാക്കാന്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്രസഭാ പ്രമേയം വന്നത് 1947 നവംബര്‍ 29ന് ആയിരുന്നല്ലോ. ഇത് ലോക ജൂതപ്രസ്ഥാനം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അതിനര്‍ത്ഥം തങ്ങള്‍ക്ക് പലസ്തീനിന്റെ ഇത്രയും ഭാഗം മാത്രം മറ്റി എന്ന് അവര്‍ സമ്മതിച്ചു എന്നതല്ല. പ്രയോഗക്ഷമമായ ഒരു രാഷ്ട്രമായി ജൂത പലസ്തീന്‍ മാറണമെങ്കില്‍ അയല്പക്കത്തുള്ള അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ കൂടി ചേര്‍ന്നുവന്നാലേ പറ്റൂ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.ഇങ്ങനെ രൂപവല്‍ക്കരിക്കുന്ന വിശാല ‘മെദീനത്ത് യിസ്രയേലില്‍’ ജൂതന്മാര്‍ ഭൂരിപക്ഷമായിരിക്കണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ വിഭാവനം ചെയ്യപ്പെട്ട പ്രദേശത്തെ ഭൂരിപക്ഷമായി തീരുവാനുള്ള ജൂത ജനസംഖ്യ ഭൂമിയിലാകെ ഉണ്ടായിരുന്നില്ല. പക്ഷെ അതിനൊരു എളുപ്പവഴി ഉണ്ടായിരുന്നു. അറബ് ഭൂപ്രദേശങ്ങള്‍ മാത്രം പിടിച്ചെടുക്കുകയും അതില്‍ അധിവസിക്കുന്നവരെ ഓടിക്കുകയും ചെയ്യുക! ഇത് ആദ്യം പലസ്തീന്‍ ഭൂമിയില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന് അയല്‍ പ്രദേശങ്ങളില്‍ ആവര്‍ത്തിക്കുക. ഇതിനായി മുന്‍‌കൂര്‍ കണ്ടുവെച്ച സ്ഥലങ്ങളായിരുന്നു ഈജിപ്ത്, ട്രാന്‍സ് ജോര്‍ദാന്‍, സിറിയ, ലബനന്‍ എന്നിവ.

1948ന് മുന്‍പ് തന്നെ ഇത് കേവലം കാടുകയറിയ ചില സിയോണിസ്റ്റുകളുടെ ചിന്ത എന്ന നിലയിലല്ല മുന്നോട്ട് വെക്കപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യം തന്നെ ചിന്തിച്ചുറപ്പിച്ച ഒരു നിലപാടായി രൂപപ്പെട്ടു വന്നതാണ്. 1944ല്‍ ചേര്‍ന്ന ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ ഒരു തീരുമാനത്തില്‍ ഇങ്ങനെ പറയുന്നു:

“ പലസ്തീന്‍ തീര്‍ച്ചയായും ഒരു പ്രശ്നമാണ്. മാനുഷികമെന്ന് നിലക്കും ഒരു സുസ്ഥിരമായ ജൂത കുടിയേറ്റ മേഖല സ്ഥാപിക്കാനുള്ള സ്ഥലമെന്ന നിലക്കും അവിടുത്തെ നിലവിലുള്ള ജനങ്ങളെ അവിടെ നിന്നും മാറ്റേണ്ടത് ആവശ്യമാണ്.ജൂതന്മാര്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരെ അവിടെനിന്നും പുറത്തുപോകാന്‍ പ്രോത്സാഹിപ്പിക്കണം.....തീര്‍ച്ചയായും നിലവിലുള്ള അതിര്‍ത്തി വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ ആരായണം. അതിന് ഈജിപ്ത്, സിറിയ, ട്രാന്‍സ് ജോര്‍ദ്ദാന്‍ എന്നിവയുമായി അതിര്‍ത്തി കരാറുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം.”(1944 Annual General Conference Report of British Labour Party quoted by Christopher Mayhew & Michael Adam in Publish It Not, page 34)

ഇങ്ങനെ രൂപവത്ക്കരിക്കപ്പെടാന്‍ പോകുന്ന ഒരു കൃത്രിമ രാജ്യത്തെക്കുറിച്ച് വിഭാവനം ചെയ്യുമ്പോള്‍ത്തന്നെ അത് പലസ്തീന്‍ മുഴുവനായി മാത്രമല്ല. അയല്‍‌പ്രദേശങ്ങളെക്കൂടി ലക്ഷ്യമാക്കിയുള്ളതായിരുന്നു എന്ന് വ്യക്തമാകുന്നു. ഈ ലക്ഷ്യസ്ഥാപനത്തിനുള്ള ആയപടി എന്ന നിലയിലായിരുന്നു യു.എന്‍ പ്രഖ്യാപനത്തെ സാമ്രാജ്യത്വവും സിയോണിസ്റ്റുകളും കണ്ടത്. അതുകൊണ്ടു തന്നെയാണ് യു.എന്‍ പ്രഖ്യാപനത്തിനും ഔദ്യോഗിക ഇസ്രയേല്‍ രൂപവത്കരണപ്രഖ്യാപനത്തിനും ഇടയില്‍ത്തന്നെ ഐക്യരാഷ്ട്രസഭ വിട്ടുകൊടുക്കാമെന്ന് പറഞ്ഞ സ്ഥലവും അതിന്റെ പകുതിയോളം വരുന്ന അധികസ്ഥലവും അവര്‍ പിടിച്ചെടുത്തത്. സ്വാഭാവികമായും മെയ് 15 മുതല്‍ തങ്ങളുടേ അജണ്ടയുടെ ബാക്കിഭാഗങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ഇസ്രയേല്‍ കുതിക്കുമ്പോഴാണ് പലസ്തീന്റെ/ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളായ ട്രാന്‍സ് ജോര്‍ദ്ദാന്‍, സിറിയ, ലെബനണ്‍, ഈജിപ്ത് എന്നിവ ഇസ്രയേലുമായി യുദ്ധം പ്രഖ്യാപിച്ചു എന്ന് പറയപ്പെടുന്നത്.

അറബ് രാഷ്ട്രങ്ങളും ഇസ്രയേലിന്റെ ജനനവും

ജനിക്കുന്നതിനു മുന്‍പു തന്നെ ഇസ്രയേലിനെ വിഴുങ്ങിക്കൊണ്ടിരുന്ന ഭീകരനായിരുന്നല്ലോ ഇസ്രയേല്‍. സാമ്രാജ്യത്വത്തിന്റെ പൂര്‍ണ്ണസഹായത്തോടെ മുഴുവനായും സൈനികവല്‍ക്കരിക്കപ്പെട്ട സമൂഹവുമായിരുന്നു അവരുടേത്. എന്നാല്‍ പലസ്തീന്റെ അയല്‍‌രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളുടെ അവസ്ഥയോ? അവ പൂര്‍ണ്ണമായും സ്വതന്ത്ര സമൂഹങ്ങളെന്നോ സ്വതന്ത്ര രാജ്യങ്ങളെന്നോ പറയാന്‍ പറ്റാത്തവയായിരുന്നു. ട്രാന്‍സ് ജോര്‍ദ്ദാന്‍, സിറിയ, ലെബനണ്‍, ഈജിപ്ത് എന്നിവിടങ്ങളിലെല്ലാം സാമ്രാജ്യത്വത്തിന്റെ പാവകളായ ഭരണാധികാരികളായിരുന്നു ഉണ്ടായിരുന്നത്. ഇവയിലെ പ്രമുഖശക്തികളായ ഈജിപ്തിലെയും ജോര്‍ദ്ദാനിലെയും സൈന്യങ്ങളെ നിയന്ത്രിച്ചതുപോലും ബ്രിട്ടീഷുകാരായിരുന്നു.

പലസ്തീനെ വിഴുങ്ങി ജനങ്ങളെ അടിച്ചോടിക്കുന്ന പുതിയ ജൂതരാഷ്ട്രത്തിന്റെ ആക്രമങ്ങളില്‍ ഈ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് വമ്പിച്ച പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ സൈനികമായ ഒരു മുന്നേറ്റത്തിന് ഊര്‍ജ്ജമാക്കിത്തീര്‍ക്കേണ്ട ഭരണകൂടത്തെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വ ശക്തികള്‍ തന്നെയാണെന്നതായിരുന്നു വൈരുദ്ധ്യം.ഇതില്‍ ജോര്‍ദ്ദാന്‍ രാജാവിന്റെ പട്ടാളമായ അറബ് ലീജയന്റെ തലവന്‍ തന്നെ ഗ്ലബ് പാഷാ എന്ന പേരിലറിയപ്പെട്ട സര്‍ ജോണ്‍ ഗ്ലബ്ബ് ആയിരുന്നു.(Sir John Glubb)

1948 മെയ് 15ന് ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിച്ചു എന്ന് പാഠപുസ്തകങ്ങളില്‍ പറയുന്ന രാഷ്ട്രങ്ങളുടെ അവസ്ഥ തന്നെയായിരുന്നു ഇത്. യു.എന്‍ അനുവദിച്ച പലസ്തീന്‍ ഭൂമിയും കടന്ന് ഏകപക്ഷീയമായി ആക്രമിച്ചു കയറുന്ന ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യേണ്ടത് ഈ രാഷ്ട്രങ്ങളുടെ ആവശ്യമായിരുന്നു. തങ്ങളുടെ സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അതല്ലാതെ അവര്‍ക്ക് ഒരു പോവഴിയും ഉണ്ടായിരുന്നില്ല. ഇങ്ങനെ സ്വന്തം ജനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഉപാധി എന്ന നിലയില്‍ ഈ നാല് രാജ്യങ്ങളും ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഓരോ രാജ്യവും തങ്ങളുടെ പ്രതീകാത്മകസൈനികസാന്നിദ്ധ്യമായിരുന്നു ഉറപ്പാക്കിയത്. എല്ലാവരും കൂടി 20,000 പേര്‍. ഇങ്ങനെ യുദ്ധത്തില്‍ പങ്കെടുക്കുന്നത് ഇസ്രയേലിന്റെ ആക്രമിച്ച് തോല്‍പ്പിക്കാനല്ല എന്ന് വ്യക്തം. ഇസ്രയേലി മണ്ണിലേക്ക് കടന്നു പോകരുതെന്ന് ഈ സൈന്യങ്ങള്‍ക്ക് യുദ്ധാരംഭത്തിനു മുന്‍പു തന്നെ വ്യക്തമായി നിര്‍ദ്ദേശം നല്‍കപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഒരിഞ്ചു ഭൂമിപോലും യാതൊരു കാരണവശാ‍ലും പിടിച്ചെടുക്കരുതെന്ന് ഒരു മുന്‍ ഉപാധി ഉണ്ടാ‍യിരുന്നു എന്നര്‍ത്ഥം.

“ട്രാന്‍സ് ജോര്‍ദ്ദാന്റെ അറബ് ലീഗിനെ നയിച്ചിരുന്നത് ബ്രിട്ടീഷ് നേതൃത്വമായിരുന്നു. യു.എന്‍ വിഭജന പദ്ധതി പ്രകാരം ജൂതന്മാര്‍ക്ക് അനുവദിച്ച സ്ഥലത്തേക്ക് കടക്കരുതെന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഗ്ലബ് പാഷാ എന്നു കൂടി വിളിക്കപ്പെടുന്ന സര്‍ ജോണ്‍ ഗ്ലബ് എന്ന അറബി ലീഗിന്റെ കമാണ്ടര്‍ പറയുന്നത് ജോര്‍ദ്ദാന്‍ സൈനികര്‍ ഐക്യരാഷ്ട്രസഭ ഇസ്രയേലിനു നീക്കിവെച്ച പ്രദേശത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ്.”(Henry Cattan, Palestine, The Arabs and Israel: The Search for Justice. Longman London 1970- page27-38)

യുദ്ധം ആരംഭിക്കുന്നതിനു മുന്‍പുള്ള ഈ നിലപാട് വ്യക്തമാക്കുന്നത് ഈ മുസ്ലീം ഫ്യൂഡല്‍ രാഷ്ട്രം പലസ്തീനെ വിഭജിച്ച് ജൂത പലസ്തീന്‍ അഥവാ ഇസ്രയേല്‍ സ്ഥാപിക്കാനുള്ള പദ്ധതിയെ അവര്‍ അനുകൂലിക്കുന്നു എന്നതാണ്. പലസ്തീന്‍ വിഭജിച്ച് വിദേശീയര്‍ക്ക് രാഷ്ട്രമുണ്ടാക്കാന്‍ ദാനം ചെയ്ത നടപടിയെ എതിര്‍ക്കുന്ന പലസ്തീന്‍ ജനതെയുടെ കൂടെയല്ല ഇവരെന്നുമാണ്. പലസ്തീനിലെ മൌലികമായ ഈ പ്രശ്നത്തിന്റെ പേരിലല്ല ഇവരാരും തന്നെ ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിച്ചതും. അതുകൊണ്ട് തന്നെ യുദ്ധത്തിലെ ജയാപജയങ്ങള്‍ ഒരു തരത്തിലും പലസ്തീന്റെ ഭാവിയെ സ്പര്‍ശിക്കുന്നതുമായിരുന്നില്ല.

അപ്പോള്‍പ്പിന്നെ അറബ് രാഷ്ട്രങ്ങള്‍ നടത്തിയ പ്രതീകാത്മകയുദ്ധം എന്തിനായിരുന്നു? ജോര്‍ദ്ദാന്റെ കാര്യത്തില്‍ വാക്കില്‍പ്പോലും ഒരു സ്വതന്ത്രപലസ്തീനായിരുന്നില്ല ലക്ഷ്യം. ഈ ഇസ്ലാമിക രാഷ്ട്രെത്തിന്റെ ലക്ഷ്യം തയ്യാറാക്കപെട്ടതുപോലും സാമ്രാജ്യത്വ തലസ്ഥാനങ്ങളിലായിരുന്നു. ഐക്യരാഷ്ട്രെസഭ നിര്‍ദ്ദേശത്തില്‍ പലസ്തീനായി ഒഴിച്ചിട്ട ഭാ‍ഗവും കൂടി തങ്ങളുടേതാക്കുകയായിരുന്നല്ലോ ഇസ്രയേല്‍ ചെയ്തുകൊണ്ടിരുന്നത്. ഇങ്ങനെ ഇസ്രയേല്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭാഗത്തേക്ക് തങ്ങളും കൂടി ഇറങ്ങുക. കുറച്ച് ഭാഗം തങ്ങളും പിടിച്ചെടുക്കുക. അത് തങ്ങളുടെ രാജ്യത്തില്‍ ലയിപ്പിക്കുക. ഇത് ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും പ്രോത്സാഹിപ്പിക്കുന്ന നയപരമായ തീര്‍ന്മാനമായിരുന്നു. പലസ്തീന്‍ എന്ന ഭൂപ്രദേശം അറബ് രാഷ്ട്രെങ്ങളുടെ കൂടി ചെയ്തികളുടെ ഫലമായാണ് ചരിത്രത്തില്‍ നിന്നും തിരോഭവിക്കുന്നത് എന്ന് ഇതുവഴി വന്നുകൂടുമല്ലോ. അതായത് ഇസ്രയേലിന്റെ യുക്തിപരമായ നിലനില്‍പ്പിന് പിറന്നുവീണ ഈ കുഞ്ഞിനു നേരെയുള്ള ഒരു അറബ് യുദ്ധം ആവശ്യമായിരുന്നു എന്ന് സാരം.

ജോര്‍ദ്ദാന്റെ ഈ നിലപാടിനോട് വിയോജിക്കുന്നവരായിരുന്നു ഈജിപ്തും അവരെ സഹായിക്കുന്ന അറേബ്യയിലെ സൌദികളും. ജോര്‍ദ്ദാന്റെ വിസ്തൃതി വര്‍ദ്ധിക്കുന്നതിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നു യുദ്ധത്തില്‍ പങ്കെടുക്കുന്ന ഇവരുടെ ഒരേ ഒരു ലക്ഷ്യം. ഇതിനായി വേണ്ടി മാത്രം ജറുസ്സലേമിലെ മുഫ്തിയുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രപലസ്തീനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് പറഞ്ഞാണ് ഇവര്‍ യുദ്ധത്തിനിറങ്ങിയത്. ഇങ്ങനെ പരസ്പരം യുദ്ധം ചെയ്യാന്‍ ഒരു പൊതുകളം എന്ന നിലയിലുള്ള ഒരു ‘സംയുക്ത അറബ് സൈന്യ‘മാണ് 1948 മെയ് 15ന് ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.

മെദീനത്ത് യിസ്രായേലിന്റെ പ്രഖ്യാപനദിവസം തന്നെ ഹഗനാഹ എന്ന ഭീകരസംഘടനയെ അവരുടെ ഔദ്യോഗിക സൈന്യമായും പ്രഖ്യാപിക്കപ്പെട്ടു. ആ‍ബാലവൃദ്ധം ജനങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കിക്കൊണ്ട്, അത്യന്താധുനിക ആയുധങ്ങളോടെ എല്ലാം കീഴടക്കാനുള്ള അധിനിവേശ ദാഹത്തോടെ നീങ്ങുന്ന ഒരു സൈന്യത്തോടാണ് അറബികള്‍ ആര്‍ക്കോ വേണ്ടി പ്രതീകാത്മക യുദ്ധത്തിനു പോയത്.

യുദ്ധം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ പലസ്തീനിന്റെ ഏറിയ പങ്ക് സ്ഥലവും കൈവശപ്പെടുത്തിയ ജൂതപ്പടക്കും അതിന് കൂട്ടുനിന്ന സാമ്രാജ്യത്വത്തിനും തങ്ങളുടെ കടന്നാക്രമണത്തെ പുകമറകൊണ്ട് മറയ്ക്കേണ്ടിയിരുന്നു. കൈയേറ്റത്തെ ‘യുദ്ധ വിജയ’മാക്കി അവതരിപ്പിക്കുക എന്നതായിരുന്നു ഇതിന് കണ്ടെത്തിയ വിദ്യ. ജൂതപ്പടക്ക് ഒരു യുദ്ധവിജയത്തിന്റെ ബാക്കിപത്രമായി വന്നുചേര്‍ന്നതാണ് പലസ്തീന്‍ ഭൂമി എന്ന താര്‍ക്കിക യുക്തിക്ക് വഴിയൊരുക്കുക എന്നതായിരുന്നു ‘സംയുക്ത അറബ് സൈന്യ‘ത്തിന്റെ ആക്രമണത്തിന്റെ പ്രായോഗിക ഫലം. അറബ് ഭരണകൂടങ്ങള്‍ ഇങ്ങനെ സാമ്രാജ്യത്വവുമായി ഒത്തുകളി നടത്തുമ്പോള്‍ പലസ്തീന്‍ ജനത കടന്നാക്രമണത്തിന്റെ ഭീകരത സഹിക്കവയ്യാതെ തങ്ങളുടെ പിറന്ന മണ്ണും വിട്ട് പാലായനം തുടങ്ങി.

പ്രശ്നം ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൌണ്‍സിലിന്റെ പരിഗണക്ക് വന്നു. മെയ് 29ന് സെക്യൂരിറ്റി കൌണ്‍സില്‍ ഒരു വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. ഇസ്രയേല്‍ ചെവി കൊണ്ടില്ല. അവസാനം ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥന്‍ കൌണ്ട് ബര്‍ണാഡോട്ടിന്റെ ശ്രമഫലമായി ജൂണ്‍ 11ന് നാല് ആഴ്ചത്തേക്ക് വെടി നിറുത്താം എന്ന് സമ്മതിച്ചു. ഈ കാലയളവിനുള്ളില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി പ്രശ്നമുള്‍പ്പെടെയുള്ള പലസ്തീന്‍ പ്രശ്നത്തിന് കുറെക്കൂടി മെച്ചപ്പെട്ട ഒരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും എന്നതായിരുന്നു ധാരണ. ഇതിനായി വെടിനിറുത്തല്‍ പ്രാബല്യത്തിലുള്ള കാലയളവില്‍ യാതൊരുവിധ യുദ്ധസാമഗ്രികളും ഇറക്കുമതി ചെയ്യാന്‍ പാടില്ല എന്നും ഒരു വ്യവസ്ഥയായി ഉള്‍ക്കൊള്ളിച്ചിരുന്നു. അതുവരെയുള്ള യുദ്ധംകൊണ്ടു തന്നെ ഇസ്രയേല്‍ അടക്കമുള്ള കക്ഷികളുടേ ആയുധസാമഗ്രികള്‍ തീരാറായിട്ടുണ്ടായിരുന്നു. കൂടുതല്‍ സാമഗ്രികള്‍ എത്തിയില്ലെങ്കില്‍ പ്രശ്നം യുദ്ധം കൊണ്ട് തീര്‍ക്കാനുള്ള അമിതാവേശം ഇല്ലാതാകുമല്ലോ. ഇതിന്റെ ഭാഗമായിത്തന്നെ യുദ്ധത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഒരു രാജ്യവും ഈ കാലയളവില്‍ ആയുധങ്ങള്‍ നല്‍കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.

ആയുധങ്ങള്‍ ശേഖരിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അക്ഷരം പ്രതി പാലിക്കപ്പെട്ടു. കാരണം തീരുമാനമെടുക്കേണ്ടത് സാമ്രാജ്യത്വശക്തികളുടേ സൈനിക നേതൃത്വമായിരുന്നല്ലോ. തങ്ങളുടെ കൈവശമുണ്ടായിരുന്ന വെടിക്കോപ്പുകള്‍ തീര്‍ത്ത ശേഷം ഐക്യരാഷ്ട്രസഭയുടേ നേതൃത്വത്തിലുണ്ടാകാന്‍ പോകുന്ന യുദ്ധമില്ലാക്കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്ത് അവര്‍ നാലാഴ്ച സുഖകരമായി ചെലവഴിച്ചു.

എന്നാല്‍ ഇസ്രയേലിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ നടന്നത് വ്യത്യസ്തമായാണ്. യുദ്ധവിരാമം അനുവദിച്ച നാല് ആഴ്ച സമയം പരമാവധി ആയുധങ്ങള്‍ യൂറോപ്പില്‍ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്യാനാണ് അവര്‍ ഉപയോഗിച്ചത്. ഇതിനായി അമേരിക്കയില്‍ നിന്നും നിര്‍ലോപം കിട്ടിയ ഡോളര്‍ അവര്‍ വാരിയെറിഞ്ഞു.

യുദ്ധവിരാമം ജൂലൈ 7ന് അവസാനിച്ചു. 1948 ജൂണ്‍ 8ന് പുതുതായി വാരിക്കൂട്ടിയ ആയുധങ്ങളുമായി ഇസ്രയേല്‍ പൂര്‍വാധികം ശക്തിയോടെ യുദ്ധരംഗത്തെത്തി വന്നു. തങ്ങള്‍ തല്‍ക്കാലം ഉദ്ദേശിച്ച പ്രയോഗക്ഷമമായ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞുവെന്ന് ഇസ്രയേലിനും സാമ്രാജ്യത്വശക്തികള്‍ക്കും ബോധ്യം വന്നപ്പോള്‍ ജൂലൈ 18ന് വീണ്ടും യുദ്ധവിരാമമുണ്ടായി. പലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകുന്നതുവരെ ഈ യുദ്ധവിരാമം തുടരണം എന്നതായിരുന്നു ഇതിലെ മുഖ്യവ്യവസ്ഥ.

യുദ്ധവിരാമം അടിച്ചോടിപ്പിക്കപ്പെട്ട പലസ്തീന്‍ ജനതയെ സ്വന്തം മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് അവസരമൊരുക്കും എന്ന് യു.എന്‍. മധ്യസ്ഥന്‍ ബര്‍ണഡോട്ട് പ്രത്യാശിച്ചു. ഇതിനായി അഭയാര്‍ത്ഥികളായി പോയവരോട് നിര്‍ഭയം തങ്ങളുടെ നാട്ടിലേക്ക് കടന്നുവരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ അവര്‍ ഒരിക്കല്‍പ്പോലും തിരിച്ചുവരില്ല എന്നുറപ്പു വരുത്താന്‍ വേണ്ട എല്ലാ നടപടികളും തങ്ങള്‍ ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍ ഗുരിയന്‍ ഇതിനു നല്‍കിയ മറുപടി. (Michael Bar - Zoher - The Armed Prophet - A Biography of Ben-Gurion)

ഏതൊക്കെയായിരുന്നു ആ നടപടികള്‍? ആദ്യ യുദ്ധവിരാമത്തെത്തുടര്‍ന്നു തന്നെ തല്‍ക്കാലം ഓടി രക്ഷപ്പെട്ട ജനങ്ങള്‍ പ്രതീക്ഷയോടെ തിരിച്ചുവന്നു തുടങ്ങിയിരുന്നു. പക്ഷേ അവര്‍ക്ക് തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ കാണാന്‍ കഴിഞ്ഞത് ബുള്‍ഡോസറുകളെയായിരുന്നു. പട്ടാളക്കാര്‍ പലസ്തീന്‍ ജനതയുടെ വീടുകളെല്ലം നിലം‌പരിക്കുകയായിരുന്നു. ഒരു അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച ബര്‍ണഡോട്ട് വിവരിക്കുന്നുണ്ട്. ഭക്ഷണത്തിനും വീടിനും വേണ്ടി അലമുറയിട്ടു കരയുന്ന ദേശവാസികളുടെ ചിത്രം ദയനീയമായിരുന്നു. ഇതിനെത്തുടര്‍ന്ന് മറ്റ് അറബ് രാഷ്ട്രങ്ങളുമായുള്ള അതിര്‍ത്തി പ്രശ്നത്തിനപ്പുറം മാനമുള്ളതാണ് പ്രശ്നമെന്ന് യു.എന്‍ മധ്യസ്ഥന്‍ പ്രസ്താവിച്ചു. പലസ്തീനിലെ ജനതയും അവരുടെ മണ്ണും എന്ന കേന്ദ്രപ്രശ്നത്തെ മുന്‍‌നിര്‍ത്തി വേണം പ്രശ്നപരിഹാരം തേടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനായി 1947ലെ യു. എന്‍ നിര്‍ദ്ദേശം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രശ്നത്തിന്റെ കാതല്‍ തൊട്ടുള്ള ഈ നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം രൂപവത്ക്കരിക്കപ്പെട്ട ഇസ്രയേല്‍ എങ്ങനെയാണ് സ്വീകരിച്ചത്? 1948 സെപ്തംബര്‍ 17ന് ജറുസ്സലേമില്‍ വെച്ച് ബര്‍ണഡോട്ടിനെയും യു.എന്‍ പ്രതിനിധി ആന്ദ്രെ സറോട്ടിയേയും ഇസ്രയേല്‍ വെടിവെച്ചുകൊന്നു. പക്ഷെ, അതിനു മുന്‍പ് തന്നെ അദ്ദേഹം തന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ അത് തയ്യാറാക്കിയ വ്യക്തിയെത്തന്നെ കൊന്നുതള്ളിയ ഭീകരരാഷ്ട്രം ആ റിപ്പോര്‍ട്ടിന് കീറക്കടലാസിന്റെ വിലപോലും കല്‍പ്പിച്ചില്ല.

ഐക്യരാഷ്ട്രസഭയുടെ ഇത്രയും ഉന്നതനായ ഒരു വ്യക്തിയെ ഇത്രയും ക്രൂരമായി വധിച്ചിട്ട് ഒരിലപോലും ഇളകിയില്ല എന്നത് തങ്ങള്‍ നടത്തുന്ന കടന്നാക്രമണം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇസ്രയേലിനെ പ്രോത്സാഹിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായി അറബ് രാഷ്ട്രങ്ങളുമായി വെവ്വേറെ വെടിനിര്‍ത്തല്‍ കരാറുകളും പിന്നീട് നിലവില്‍ വന്നു. ഇസ്രയേലുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജോര്‍ദ്ദാന്‍ ഈജിപ്തിനെതിരെയും ഈജിപ്ത് ജോര്‍ദ്ദാനെതിരെയും കരുക്കള്‍ നീക്കുകയായിരുന്നു. പരസ്പരം ആരോപണം ഉന്നയിച്ച് യുദ്ധത്തില്‍ നിന്നും പിന്മാറി ഇസ്രയേലുമായി സന്ധിയിലെത്തുവാന്‍ ഇരു രാഷ്ട്രങ്ങളും അണിയറയില്‍ ശ്രമിക്കുകയായിരുന്നു. ഇതിനുവേണ്ടിയുള്ള ജോര്‍ദ്ദാന്റെ ശ്രമങ്ങള്‍ പുറത്തായപ്പോള്‍ അറബ് ഐക്യത്തെ ജോര്‍ദാന്‍ തുരങ്കം വെച്ചു എന്ന് പറഞ്ഞ് ഈജിപ്ത് യുദ്ധത്തില്‍ നിന്നും പിന്മാറി. 1949 ഫെബ്രുവരി 29ന് അവര്‍ ഇസ്രയേലുമായി കരാറിലെത്തി. തുടര്‍ന്ന് മറ്റു രാഷ്ട്രങ്ങളും ഇതുതന്നെ പിന്തുടര്‍ന്നു.

ഇങ്ങനെ തങ്ങള്‍ ആദ്യപടിയായി ആഗ്രഹിച്ചതെല്ലാം നേടി എന്നു വന്നപ്പോള്‍ ഇസ്രയേല്‍ യുദ്ധം താല്‍കാലികമായി നിറുത്തി. ഇത്തരമൊരു പരിസമാപ്തിക്കായി എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുത്തു. തങ്ങള്‍ക്കുവേണ്ടി അറബ് മേഖലയെ ഭരിക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രം നിലവില്‍ വന്നു എന്നുറപ്പായപ്പോള്‍ സാമ്രാജ്യത്വ അച്ചുതണ്ട് മറനീക്കി പുറത്തുവന്നു. 1950 ഏപ്രിലില്‍ ബ്രിട്ടന്‍ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ചു. മെയ് മാസത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവര്‍ അറബ് മേഖലയുടെ ശാശ്വത ശാന്തിക്കായി എന്തു ചെയ്യുന്നുവെന്ന് ആലോചിക്കാന്‍ ഒരു യോഗം ചേര്‍ന്നു. തുടര്‍ന്ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കപ്പെട്ടു. ഈ മേഖലയില്‍ ഇനി മേലില്‍ ആയുധം പ്രയോഗിക്കുന്നതിനും ആയുധപ്രയോഗമെന്ന ഭീഷണി ഉയര്‍ത്തുന്നതിനും തങ്ങള്‍ അങ്ങേയറ്റം എതിരാണ് എന്ന്!

ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം ഇതായിരുന്നു: തങ്ങള്‍ ഉദ്ദ്യേശിച്ച ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നു കഴിഞ്ഞു. അത് ആയുധബലം ഒന്നു കൊണ്ട് മാത്രമാണ് തങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിനെതിരെ അന്താരാഷ്ട്രപ്രമാണങ്ങളുടെയും ജനാധിപത്യ നടപടി ക്രമങ്ങളുടെയും പേരു പറഞ്ഞ് പലസ്തീന്‍ ജനതയില്‍ നിന്നും അറബ് ലോകസമൂഹത്തില്‍ നിന്നും വെല്ലുവിളികള്‍ ഉയരാന്‍ സാധ്യതയുണ്ട്. ആ നടപടി ഇപ്പോള്‍ നടന്നതുപോലെയുള്ള പ്രതീകാത്മക യുദ്ധമായിരിക്കണമെന്നില്ല. ഇസ്രയേലിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന ഏതൊരു യുദ്ധത്തെയും തങ്ങള്‍ എതിര്‍ക്കും.

അങ്ങനെ 1950 തുടങ്ങുന്നതിനു മുന്‍പു തന്നെ ലോകരാഷ്ട്രീയ ഭൂപടത്തില്‍ നിന്നും പലസ്തീന്‍ എന്ന രാജ്യത്തെയും അതിലെ ജനതയെയും ഇല്ലായ്മ ചെയ്തു. ലോകയുദ്ധാനന്തര ലോകത്ത് അറബ് മേഖല ഭരിക്കേണ്ടുന്ന പോലീസിനെ ഉറപ്പിച്ചും സാമ്രാജ്യത്വം ആദ്യവിജയം ആഘോഷിച്ചു.

*